തിരുവനന്തപുരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പെന്ഷന് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി എം.കെ.മുനീര്‍ നിയമസഭയെ അറിയിച്ചു. 2015-16 സാമ്പത്തിക വര്‍ഷം പദ്ധതി നടപ്പാക്കാനാണ് ആലോചന. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി പുനര്‍ജനി, അനുയാത്ര, മീഡീയാ ശ്രീ, ഇന്‍ഷുറന്‍സ് പദ്ധതി, ക്രഡിറ്റ് ലിങ്കേജ്, റെയില്‍വെ പാര്‍ക്കിങ് സംവിധാനം, കഫെ കുടുംബശ്രീ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് യൂറിയയ്ക്ക് ക്ഷാമം നേരിടുന്നതായി കൃഷിമന്ത്രി കെ.പി മോഹനന് നിയമസഭയെ അറിയിച്ചു. ദക്ഷിണേന്ത്യയിലെ കമ്പനികള്‍ ഉത്പാദനം നിര്‍ത്തിയതും കേരളത്തിലെ പ്രധാന ഉത്പാദകരായ എഫ്എസിടി യൂറിയ ഉത്പാദിപ്പിക്കാത്തതും യൂറിയ ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. കൊച്ചി തുറമുഖത്ത് യൂറിയ എത്തിക്കുന്നതില്‍ എഫ്എസിടി ബുദ്ധിമുട്ടു നേരിടുകയാണ്. മാത്രമല്ല കേന്ദ്ര സര്‍ക്കാറിന്റെ പ്രതിമാസ യൂറിയ അലോട്ട്മെന്റ് ലഭിച്ച കമ്പനികള്‍ സംസ്ഥാനത്തേക്കു യൂറിയ എത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നതും ക്ഷാമത്തിന് ഇടയാക്കുന്നുണ്ട്.എന്നാല്‍ മറ്റു വളങ്ങള്‍ക്ക് ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി.
തെരുവ് നായ്ക്കളുടെ വംശവര്‍ധന തടയാന്‍ ഈ വര്‍ഷം തന്നെ അനിമല്‍ ബെര്‍ത്ത് കണ്ട്രോള് പ്രോഗ്രാം നടപ്പാക്കാന്‍ സംസ്ഥാനത്ത് അഞ്ച് കോര്‍പറേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി അലി അറിയിച്ചു. മുനിസിപ്പാലിറ്റികള്‍ക്കു സ്വന്തം നിലയിലോ സമീപ പഞ്ചായത്തുകളുമായി ചേര്‍ന്ന് ക്ലസ്റ്ററുകളായോ പരിപാടി നടപ്പാക്കാം.
തദ്ദേശ സ്വയം ഭരണ സ്ഥാപന വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവ ചേര്‍ന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ സഹായത്തോടെയാണു പദ്ധതി ഏറ്റെടുക്കേണ്ടത്. ഒരു നായക്ക് 445 രൂപ പ്രകാരമാണു നഗരസഭകള്‍ക്ക് നല്‍കുക. തിരുവനന്തപും, കോഴിക്കോട്, എറണാകുളം ജില്ലകള്‍ ഒരു ലക്ഷം നായ്്ക്കളെ വന്ധ്യംകരിക്കാന്‍ 13 കോടിയുടെ പദ്ധതിക്ക് പ്ലാനിങ് ബോര്‍ഡ് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന വീടുകള്‍ക്ക് വീട്ടുകരത്തില്‍ 10% ഇളവ് അനുവദിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: