കൊട്ടാരക്കര: തോട്ടില്‍ മാലിന്യങ്ങള്‍ തള്ളുന്നു എന്ന പരാതിയില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനനടത്തി ഇന്ത്യന്‍ കോഫീ ഹൗസ് താല്കാലികമായി അടപ്പിച്ചു.
ഇവിടുത്തെ മാലിന്യങ്ങള്‍ സ്ഥിരമായി പുലമണ്‍ തോട്ടിലേക്കു തള്ളുന്നതായി കണ്ടെത്തിയ സംഘം തോട്ടില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കിയ ശേഷം സ്ഥാപനം തുറന്നാല്‍ മതിയെന്നു നിര്‍ദ്ദേശം നല്കി. സ്ഥാപനത്തില്‍ നിന്നുള്ള നിരവധി പൈപ്പുകളാണ് പുലമണ്തോട്ടിലേക്കുള്ള കൈത്തോട്ടിലെക്ക് സ്ഥാപിച്ചിരിക്കുനത്.
മാലിന്യങ്ങള്‍ കുന്നുകൂടി നീരൊഴുക്കു നിലച്ചതിനാല്‍ വലിയ ദുര്‍ഗന്ധമാണ് ഇവിടെ നിന്നും വമിക്കുന്നത്.ഖരമാലിന്യ നിര്‍മാര്‍ജ്ജനത്തിന് ആവശ്യമായ സംവിധാനങ്ങള്‍ സ്ഥാപനത്തിലില്ലെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പാത്രങ്ങള്‍ കഴുകുന്ന വെള്ളം മാത്രമെ തോട്ടിലേക്ക് ഒഴുക്കാറുള്ളൂവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഹെല്‍ത്ത് ഓഫീസര്‍ കെ.സ്റ്റീഫന്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ ബിജുലാല്‍,കെ.ആര്.മനോജ്, സുനില്‍, നിഷ, എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് എത്തിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: