കല്‍പ്പറ്റ: വെച്ചൂര്‍ പശുവിനും കാസര്‍ഗോഡന്‍ പശുക്കള്‍ക്കും പിന്നാലെ വയനാടന്‍ പശുക്കളും വിസ്മൃതിയിലേക്ക്. ജില്ലയിലെ ആദിവാസി മേഖലയില്‍ മാത്രമാണ് ചുരുങ്ങിയ എണ്ണം വയനാടന്‍ പശുക്കള്‍ ഇന്ന് അവശേഷിക്കുന്നത്. ക്ഷീരവിപ്ലവത്തിന് തുടക്കമിട്ടതോടെ പശുക്കളുടെ രോഗപ്രതിരോധശേഷി മാനിക്കാതെയും ശ്രേഷ്ഠമായ വയനാടന്‍ പശുക്കളുടെ ഗുണമേന്മ അവഗണിച്ചും വിദേശ പശുക്കളുടെ പിന്നാലെ പാഞ്ഞതാണ് ഇതിനുള്ള പ്രധാനകാരണം.
ശരാശരി ഒരു ലിറ്റര്‍ പാല് മാത്രമാണ് വയനാടന്‍ പശുക്കള്‍ക്ക് ലഭിക്കുക. എന്നാല്‍ ഗുണമേന്മയില് സങ്കരയിനം പശുക്കളുടെ 50 ലിറ്റര്‍ പാല്പോലും ഇതിന്റെ അടുത്തെങ്ങുമെത്തുകയില്ല. വിശാലമായ പാടശേഖരങ്ങളിലും വനഭാഗങ്ങളിലും മേഞ്ഞുനടന്നിരുന്ന വയനാടന്‍ പശുക്കളെ ഇന്ന് കാണാനേയില്ല. മുത്തങ്ങ, ചെട്ട്യാലത്തൂര്‍, തിരുനെല്ലി, പാക്കം ചെറിയമല, ഭാഗങ്ങളിലെ പരമ്പരാഗത തൊഴുത്തുകളില്‍ മാത്രമാണ് ചുരുങ്ങിയ എണ്ണം പശുക്കള്‍ ഇന്ന് നിലവിലുള്ളത്.
കറുപ്പ് കലര്‍ന്ന തവിട്ട് നിറത്തില്‍ ശരാശരി ഒരുമീറ്റര്‍ ഉയരമുള്ള വയനാടന്‍ പശുക്കളുടെ അഴക് ഒന്നുവേറെതന്നെയാണ്. വെച്ചൂര്‍ പശുക്കളെ സംരക്ഷിച്ചതുപോലെ വയനാടന്‍ പശുക്കളെയും സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് സീറോ ബജറ്റ് നാച്ച്വറല്‍ ഫാര്‍മേഴ്സ് ഫോറം കോര്‍ഡിനേറ്റര്‍ സി.ഗോപാലകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: