കണ്ണനല്ലൂര്‍: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പരിധിയിലെ കണ്ണനല്ലൂരും സമീപ പ്രദേശങ്ങളായ വടക്കേമുക്ക്, പാലമുക്ക്, മുഖത്തല, ഇഎസ്ഐ ജംഗ്ഷന്, മുരാരി ജംഗ്ഷന് എന്നിവിടങ്ങളിലും ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനകള്‍ നടത്തുന്നില്ലെന്ന് പരാതി. ഹോട്ടലുകളിലും കടകളിലും ബേക്കറികളിലും വേണ്ടത്ര പരിശോധനകളില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുത്
കണ്ണനല്ലൂര്‍ ചേരീക്കോണം സാമൂഹികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ ഇവിടങ്ങളില്‍ മാസങ്ങളായി ഒരു പരിശോധനയും നടത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വൃത്തിയില്ലാത്ത ഹോട്ടലുകളും ബേക്കറികളും തട്ടുകടകളും ഇവിടെ പലയിടത്തും പകല്‍ സമയവും വൈകുന്നേരങ്ങളില്‍ മാത്രമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ടലുകളില്‍ തലേദിവസത്തെ പഴകിയ ആഹാര സാധനങ്ങള്‍ ചൂടാക്കി വില്‍ക്കുന്നതായും പരാതിയുണ്ട്. ഇവയൊന്നും പിടിച്ചെടുക്കാറില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
ബേക്കറികളിലും മറ്റും ചീഞ്ഞളിഞ്ഞ നാരങ്ങയും പഴകിയ ഫ്രൂട്ട്സും ഉപയോഗിച്ച് തണുത്ത പാനീയങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നതായും ആക്ഷേപമുണ്ട്. പഴകിയ എണ്ണ, പഴയ ഇറച്ചിക്കറികള്‍, ബിരിയാണി, ചോറ് തുടങ്ങിയവ ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും നിരവധിയാണ്. എന്നാല്‍ അനുമതി നല്കിയ ശേഷം പഞ്ചായത്തധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: