ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജിനു വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് നിലവാരമില്ലാത്ത ആഗ്ളെയര്‍ ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. ഏകദേശം 35 ലക്ഷം രൂപയോളം ഇതുവരെ തട്ടിയെടുത്തതായി പറയപ്പെടുന്നു.
ഐ എസ് ഒ മാര്‍ക്കുളള ആഗ്ളെയര്‍ ഉപയോഗിച്ച് നിര്‍മ്മിക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് കിറ്റ്കോയിലെ ഉദ്യോഗസ്ഥനും കാരാറുകാരും നിലവാരം കുറഞ്ഞ ആഗ്ളെയര്‍ ഇറക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. കിറ്റ്കോ കമ്പിനിയ്ക്ക് ആവശ്യമായ ഐ എസ് ഒ മാര്‍ക്ക് നിലവാരമുള്ള സാധനങ്ങള്‍ കൊടുക്കാമെന്ന വ്യവസ്ഥയില്‍ അങ്കമാലിയിലുളള സ്വകാര്യ കമ്പനിയാണ് സാധനങ്ങള്‍ ഇറക്കി വന്നിരുന്നത്. എന്നാല്‍ സ്വകാര്യ കമ്പനി പഴകിയ ഇരുമ്പു സാധനങ്ങള്‍ ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിര്‍മ്മിച്ച് അങ്കമാലിയില്‍ എത്തിക്കുന്നു.
അങ്കമാലിയില്‍ എത്തുന്ന ആഗ്ളെയര്‍ പെയിന്റ് പൂശുന്നതോടെ ഐഎസ്ഒ മാര്‍ക്കുള്ള സാധനങ്ങള്‍ ആയി മാറുന്നു. ഇത്തരത്തിലുളള ആഗ്ളെയര്‍ ആണ് ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണത്തിന് ഇറക്കുന്നതും, ഉപയോഗിക്കുന്നതും. കാരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുളള രഹസ്യ ഇടപാടുകള്‍ മൂലമാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ഈ സംഭവം നടക്കുന്നത്. ഈ സംഭവം ഇടുക്കി എംഎല്‍എ യുടെ ശ്രദ്ധയില്‍പെട്ടിട്ടും ഇതുവരെ നടപടിയൊന്നും ആയിട്ടില്ല എന്നു പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: