ന്യൂദല്‍ഹി: ദല്‍ഹിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് രണ്ട് പോലീസുകാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അഡിഷണല്‍ സബ് ഇന്‍സ്പെക്ടര്‍ നാഗേന്ദര്‍, കോണ്‍സ്റ്റബിള്‍ പ്രഹ്ലാദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കപ്താന് എന്ന ഹെഡ് കോണ്‍സ്റ്റബിളിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെക്കന്‍ ദല്‍ഹിയിലെ കാളിന്ദി കുഞ്ജില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഇവിടെ ഡ്യൂട്ടിലിയിലുണ്ടായിരുന്ന പോലീസുകാരാണ് അപകടത്തില്‍പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഗാസിയാബാദ് സ്വദേശിയായ ഹേമന്താണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന മാരുതി ഇക്കോ കാര്‍ പോലീസ് തടഞ്ഞു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ഹേമന്ത് വാഹനം നിര്‍ത്താതെ റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകര്‍ത്തു പോവാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെ ഇയാള്‍ കാറോടിച്ചു കയറ്റുകയായിരുന്നു.
പോലീസുകാരെയും വലിച്ചിഴച്ചു കൊണ്ട് നൂറ് മീറ്ററോളം കാര്‍ ഓടി. ഉടന്‍ തന്നെ പോലീസ് സംഘം പിന്തുടര്ന്ന് ഹേമന്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: