ബാഗ്ദാദ്: ഐഎസ് ഭീകരവാദികള്‍ മൗസുള് സിറ്റി പിടിച്ചടക്കിയതോടെ ചുരുങ്ങിയത് 1,60,000 ക്രൈസ്തവ മതവിശ്വാസികള്‍ക്ക് രാജ്യത്തുനിന്നും പലായനം ചെയ്യേണ്ടിവന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൗസുള് ഐഎസ് ഭീകരര്‍ പിടിച്ചടക്കിയത്.
ഭീകരവാദികളില്നിന്നുണ്ടായ അക്രമവും വധഭീഷണിയുമാണ് രാജ്യം വിടാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് ഒരു ചാനലിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഇറാഖില്‍നിന്നും രക്ഷപ്പെട്ട ഇവര്‍ക്ക് ചില യൂറോപ്യന്‍ രാജ്യങ്ങളാണ് അഭയം നല്‍കിയത്.
സ്വയംഭരണ പ്രദേശമായ കുര്ദ്ദിസ്ഥാന് ഭാഗത്തുനിന്നുമാണ് കൂടുതല്‍പേര്‍ രക്ഷപ്പെട്ടത്.
ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടില്ലെങ്കില്‍ നികുതി അടക്കേണ്ടിവരികയോ മരണത്തെ അഭിമുഖീകരിക്കേണ്ടിവരികയോ ചെയ്യേണ്ടിവരുമെന്ന ഭീകരവാദികളുടെ ശക്തമായ മുന്നറിയിപ്പാണ് ആയിരക്കണക്കിന് ഇറാഖി ക്രൈസ്തവര്‍ക്ക് തങ്ങളുടെ രാജ്യം വിടേണ്ടിവരുവാന് നിര്‍ബന്ധിതമായത്.
മിന്നല്‍ നടപടിയിലൂടെയാണ് ജൂണ്‍ പത്തിന് ഐഎസ് ഭീകരവാദികള്‍ മൗസൂള് നഗരം പിടിച്ചടക്കിയത്. തലസ്ഥാനമായ ബാഗ്ദാദില്‍നിന്നും 140 കിലോമീറ്റര്‍ അകലെയുള്ള തിക്രിത് പിടിച്ചടക്കിയതിന് പിന്നാലെയാണ് മൗസൂള് നിയന്ത്രണവും കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ തിക്രിത് പിന്നീട് ഇറാഖ് സേന തിരിച്ചുപിടിച്ചു.
ഇറാഖിന്റെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഭീകരവാദികള്‍ കൂടുതല്‍ കൈയടക്കാന്‍ ശ്രമിച്ചുവരികയാണ്. പട്ടാളക്കാരെയും സൈനികോദ്യോഗസ്ഥരെയും വധിക്കുമെന്ന ഭീഷണിയും ഭീകരവാദികള്‍ നടത്തുന്നത്.
2003 ല്‍ അമേരിക്കയുടെ ആക്രമണത്തിനുശേഷമാണ് ഇറാഖില്‍ 1.2 ദശലക്ഷം ക്രൈസ്തവര്‍ കുടിയേറിയത്. സദ്ദാം ഹുസൈന്റെ ഭരണത്തിനിടയില്‍ നിരവധിപേര്‍ക്ക് അവിടെനിന്നും രക്ഷപ്പെടേണ്ടിവന്നിരുന്നു. ഏകദേശം രണ്ടുദശലക്ഷത്തോളം ക്രൈസ്തവര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് ക്ഷയിക്കുകയാണുണ്ടായത്. ക്രൈസ്തവര്‍ക്കുനേരെ മാത്രമല്ല, ഇറാഖിലെ ഷിയ, സുന്നി, കൂര്ദ്ദ്സ് എന്നിവരും ഐഎസ് ഭീകരവാദികളുടെ അക്രമവും ഭീഷണിയും നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: