റാഞ്ചി: ഝാര്‍ഖണ്ഡില്‍ പതിനഞ്ച് മണ്ഡലങ്ങളില്‍ നടന്ന നാലാംഘട്ട വോട്ടെടുപ്പില്‍ 61.08 ശതമാനം വോട്ടു രേഖപ്പെടുത്തി. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പ്. മധുപൂര്‍, ദേവ്ഗഢ്, ഗണ്ഡി, ദുമ്റി, ചന്ദന്‍ക്യാരി തുടങ്ങിയ പ്രമുഖ മണ്ഡലങ്ങളിലുള്പ്പെടെയായിരുന്നു വോട്ടെടുപ്പ്.
പ്രാഥമിക കണക്കുകളാണിത്. ചന്ദന്ക്യാരിയിലാണ് ഏറ്റവും കൂടുതല്‍, 71.28 %. മധുപൂരില്‍ 70.20. പിര്തന്ദ്, ഗിരിദി (62.61%) എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടുബഹിഷ്കരിക്കാന്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ ഉണ്ടായിരുന്നു. ഇതാണ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റ്. പാര്‍ട്ടി ബാനര്‍ ബൂത്തിനുള്ളില്‍ കടത്തിയതിന് ജെഎംഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അഞ്ചാം ഘട്ട വോട്ടിങ്ങില്‍ ശേഷിക്കുന്നത് 16 സീറ്റുകളാണ്. 20-നാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: