കൊച്ചി: കിടപ്പിലായ നിരാലംബര്‍ക്കും, അര്‍ബുദ രോഗികള്‍ക്കായി സ്പെഷ്യലിസ്റ്റ്സ് ആശുപത്രി ആശ്വാസമേകുന്നു. മതിയായ ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് വലിയൊരു സാമ്പത്തിക ബാദ്ധ്യത ഇതുമൂലം സംജാതമാകുന്ന അവസരത്തിലാണ് വ്യവസായ നഗരമായ കൊച്ചിയില്‍ ‘സ്നേഹത്തണല്‍’ വീണ്ടും നങ്കൂരമിടുന്നത്.
കാന്‍സര്‍ രോഗചികിത്സ വിഭാഗം മേധാവി ഡോ. സി.എന്‍. മോഹനന് നായര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷസ് കുമാര്‍, രണ്ട് നഴ്സുമാരും, രണ്ടു ജീവനക്കാരുമാണ് സ്നേഹത്തണലിലുള്ളത്.
സാമ്പത്തിക ശേഷിയില്ലാത്ത കിടപ്പിലായ രോഗികളേയും, അര്ബുദരോഗികളേയും മുന്നില്‍ കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. കെ.ആര്. രാജപ്പന് പറഞ്ഞു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും ചികിത്സയും സൗജന്യമായാണ് നല്‍കുന്നത്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സ്നേഹത്തണലിന്റെ സേവനം ലഭ്യമാക്കുക. ബന്ധുക്കളോ, നാട്ടുകാരോ വിവരമറിയിച്ചാല്‍ മെഡിക്കല്‍ സംഘം രോഗിയുടെ വീട്ടിലെത്തുമെന്ന് ഡോ. രാജപ്പന് പറഞ്ഞു.
നോര്‍ത്ത് റയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ധരുടെ സേവനവും സ്നേഹത്തണലില്‍ ലഭ്യമാക്കുന്നുണ്ട്. കിടപ്പിലായ രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും നല്കുന്ന ഈ ‘സഞ്ചരിക്കുന്ന സ്നേഹത്തണലില്‍’ സൗജന്യമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ മാസം ആഗോളതലത്തില്‍ സ്തനാര്‍ബുദ മാസമായി ആചരിക്കുകയുണ്ടായി 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ എങ്കിലും ‘മാമോഗ്രാഫി’ പരിശോധന ചെയ്യുന്നത് നന്നായിരിക്കുമെന്ന് ഡോ. മോഹനന് നായര്‍ പറഞ്ഞു.
ശക്തികുറഞ്ഞ എക്സ്റേ ബ്രസ്റ്റില്കൂടി കടത്തിവിടുമ്പോള്‍ ചെറിയ മുഴകള്‍ പോലും കണ്ടെത്താനാകും. ആയതുകൊണ്ട് ബ്രസ്റ്റ് കാന്‍സര്‍ പരിശോധനയും സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ സൗജന്യമായി നല്‍കുമെന്ന് സ്നേഹത്തണലിന് നേതൃത്വം നല്കുന്ന ഡോ. രാജപ്പന് പറഞ്ഞു. എം.ബി.ആര്. ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2887800 / 98952 09326.
പ്രതികരിക്കാൻ ഇവിടെ എഴുതുക: