തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി കോഴ വാങ്ങിയെന്ന കേസില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ഇതേ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മാണി രാജി വയ്ക്കുക, മാണിയെ പുറത്താക്കുക തുടങ്ങിയ എഴുത്തുകളായിരുന്നു ബാനറുകളിലുണ്ടായിരുന്നത്.
ഡെപ്യൂട്ടി സ്പീക്കര്‍ ശാന്തരാവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ചോദ്യോത്തരവേള, സബ്മിഷന്, ശ്രദ്ധ ക്ഷണിക്കല്‍ എന്നി റദ്ദാക്കിയതായി ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് അറിയിച്ചു.
ചോദ്യോത്തരവേളയ്ക്ക് മുമ്പ് അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യം ഡെപ്യൂട്ടി സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുന്നതായി ശക്തന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: