തിരുവനന്തപുരം: അഭിഭാഷകരുമായി സംവദിച്ചും അനുഭവങ്ങള്‍ പങ്കുവച്ചും ഗവര്‍ണര്‍ ബാര്‍ അസോസിയേഷന് യോഗത്തില്‍ താരമായി. ബാര്‍ അസോസിയേഷന് അംഗങ്ങള്‍ക്കായി നടപ്പാക്കുന്ന ബനവലന്റ്ഫണ്ടിന്റെയും അഭിഭാഷക വെബ് ഡയറക്ടറിയുടെയും ഉദ്ഘാടനവേദിയിലായിരുന്നു ഗവര്‍ണര്‍ ഉല്ലാസവാനായി സംസാരിച്ചത്.
ജുഡീഷ്യറിയും മാധ്യമങ്ങളും രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ പ്രധാന വക്താക്കളാണെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷകനായുള്ള തന്റെ ഔദ്യോഗിക ജീവിതത്തില്‍ ജനാധിപത്യവും സത്യസന്ധതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കാനായി. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഒരു കേസുപോലും തന്റെ അഭാവം കൊണ്ട് മാറ്റിവയ്ക്കാതിരിക്കാന്‍ ശ്രമിച്ചു.
സുപ്രീം കോടതിയിലെ ഔദ്യോഗികജീവിതം ധാരാളം അച്ചടക്കവും കൃത്യനിഷ്ടയും പഠിക്കാന്‍ അവസരമുണ്ടാക്കി. സ്വാതന്ത്ര്യാനന്തരം അഭിഭാഷകരുടെ റോള്‍ പ്രധാനമാണ്. ജനാധിപത്യം ഉറപ്പാക്കാന്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഒന്നിച്ചുനിന്ന് സമൂഹത്തോടുള്ള തങ്ങളുടെ കടമ ചെയ്യണം. വൈറ്റ്കോളര്‍ കുറ്റകൃത്യങ്ങളും കോര്‍പ്പറേറ്റ് സൈബര്‍ ക്രൈമുകളും തടയേണ്ടതുണ്ട്.
എല്ലാ വിധി നിര്‍ണയത്തിലും വനിതാ അഭിഭാഷകരുടെ പ്രതിനിധ്യം ഉണ്ടാകണം. ഉത്തരവാദിത്തമുള്ളവരായി മത്സരബുദ്ധിയോടെ പ്രവത്തിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സുപ്രീം കോടതി പൂര്‍ണ്ണമായും കംപ്യൂട്ടര്വത്കരിച്ചുകഴിഞ്ഞു. അതിനാല്‍ അഭിഭാഷകര്‍ കംപ്യൂട്ടര്‍ സാക്ഷരരാകണം. ബാര്‍കൗണ്‍സില്‍ ഭാരവാഹികളായ അഡ്വ. സുനില്‍തോമസ്, കുളത്തൂര്‍ എസ്.പി. വേണുകുമാരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: