5151 വര്‍ഷത്തെ ഭഗവദ്ഗീതാജയന്തിനാള് നടന്ന ഗീതപ്രേരണ മഹോത്സവത്തില്‍ ഭഗവദ്ഗീത ദേശീയഗ്രന്ഥമാകണമെന്ന വിദേസകാര്യമന്ത്രി സുഷമസ്വരാജിന്റെ പ്രസ്താവന ചില പാര്‍ട്ടിനേതാക്കളെ ചൊടിപ്പിച്ചു. അവര്‍ അതിനെതിരായി രാജ്യസഭയില്‍ പ്രതിഷേധിക്കുകയും ചെയ്തു.
ഉപനിഷത്തുകളെ ഉദ്ധരിച്ച് ശ്രീകൃഷ്ണ ഭഗവാന് അര്‍ജ്ജുനനെ ഉപദേശിച്ചുതന്ന ആപ്തവാക്യങ്ങളാണ് ഗീതയുടെ സാരാംശം. ഇത് ഒരിക്കലും മറ്റുമതത്തിനും അവരുടെ വിശുദ്ധഗ്രന്ഥങ്ങള്‍ക്കും എതിരല്ല.
എന്നാല്‍ ഗീതയില്‍ പ്രതിപാദിച്ചതെല്ലാം തന്നെ മറ്റു ഗ്രന്ഥങ്ങളില്‍ കാണുകയില്ലെന്നുള്ളതാണ് സത്യം. അത് എല്ലാ മതനേതാക്കളും ലോകത്തിലെ തന്നെ പേരുകേട്ട എഴുത്തുകാരും അംഗീകരിച്ചൊരു പരമാര്‍ത്ഥമാണ്. സനാതനധര്മത്തിലധിഷ്ഠിതമാണ് ഗീതയെന്ന് ഉദ്ഘോഷിച്ച ഋഷിവര്യന്മാര് പുരാതനകാലം മുതല്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്.
സംസ്കൃതഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിലും ഇവര്ക്കെതിര്പ്പാണ്. എല്ലാ ഭാഷകളുടെയും അമ്മയായി അംഗീകരിച്ച സംസ്കൃതഭാഷയോടെന്താ ഇത്ര ചൊരുക്ക്? സംസ്കൃതം പഠിച്ചാലെ സംസ്കാരം വളരുകയുള്ളൂ എന്ന സത്യം പല മഹാന്മാരും പറഞ്ഞിട്ടുണ്ട്.
ഗീതയും സംസ്കൃതവും പഠിച്ചാല്‍ അതിനെ പ്രോത്സാഹിപ്പിച്ചാല്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യസ്വഭാവം നശിക്കുമെന്ന പരിവേഷം നല്കി ഇവര്‍ ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ല. ‘വന്ദേമാതരം’ ആലപിക്കുന്നതും ഇവര്‍ക്കൊട്ടും ഇഷ്ടപ്പെടാത്ത കാര്യമാണ്.
പരമ്പരാഗതമായ സംസ്കൃതിയെയും പൈതൃകത്തെയും തകര്‍ക്കുക എന്ന ദുരുദ്ദേശത്തോടുകൂടിയാണ് ഇവര്‍ പ്രതിഷേധിക്കുന്നതെന്ന് ഭദ്രതയും പരമാധികാരവും കാത്തുരക്ഷിക്കേണ്ടവരാണിവര്. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ഇവരുടെ ദുഷ്പ്രവണതകള്‍ മുളയിലേ ചോദ്യംചെയ്യപ്പെടേണ്ടതാണ്.
എന്‍.യു.പൈ,
കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: