എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകരെത്തുന്ന മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനു കാരണം. കരാറുകാരന്റെ ചട്ടവിരുദ്ധമായ നടപടി മൂലമാണെന്ന് മണിമല സ്ഐ അബ്ദുള്‍ റഹീം പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി കരാറുകാരന് എരുമേലിയില്‍ നിരീക്ഷണ ക്യാമറകല്‍ സ്ഥാപിക്കാറുണ്ടെന്നും എന്നാല്‍ ഫണ്ട് ബന്ധപ്പെട്ടവര്‍ നല്‍കിയില്ലെന്നുമായിരുന്നു കരാറുകാരന്റെ വാദം. എന്നാല്‍ നിരീഭണ ക്യാമറകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് നിശ്ചിത ദിനത്തിനു മുമ്പ് പരസ്യലേലം നല്കി കരാറുകാരനെ ഏല്‍പ്പിക്കണമെന്നുള്ള വ്യവസ്ഥകളും സര്‍ക്കാര്‍തന്നെ പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ തീര്‍ത്ഥാടനമാരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കരാറുകാരനെ തേടിപ്പിടിച്ച് നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും പറയുന്നു. 150ഓളം ക്യാമറകള്‍ സ്ഥാപിച്ചുവെന്നാണ് കരാറുകാരന് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സംശയം പ്രകടിപ്പിക്കുകയാണ്.
25 ലക്ഷത്തിലധികം രൂപയാണ് മൂന്നു വര്‍ഷത്തെ ഫണ്ടായി കരാറുകാരന് നല്‍കാനുള്ളത്. തീര്‍ത്ഥാടന അവലോകന യോഗത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കളക്ടര്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ട് നല്കാന് നടപടികളായില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഈ വര്‍ഷത്തേതുള്‍പ്പെടെ മൂന്നുവര്‍ഷത്തെ ഫണ്ട് ലഭിക്കാത്തതിനാല്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള കണക്ഷനും നല്‍കിയിട്ടില്ല. ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും നിരീക്ഷണ ക്യാമറ സ്ഥാപിക്കലിനും പ്രവര്ത്തിപ്പിക്കലിനും യാതൊരു നപടിയും ഉണ്ടാകാത്തതിനെതിരെ വ്യാപക ജനകീയ പ്രതിഷേധമുയരുകയാണ്.
കരാറുകാരന് നല്‍കാനുള്ള പണമുണ്ടെങ്കില്‍ എരുമേലിയില്‍ സ്ഥിരമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നും പോലീസും വ്യക്തമാക്കിയതോടെ കരാര്‍ നല്കിയ പഞ്ചായത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. എന്നാല്‍ നിരീക്ഷണ ക്യാമറക്കു പിന്നില്‍ ചില തത്പര കക്ഷികളുടെ കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് അഴിമതിക്ക് കളമൊരുക്കലാണെന്നും നാട്ടുകാരും പറയുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ സുരക്ഷയും നിയന്ത്രണവുമടക്കമുള്ള കാര്യങ്ങള്‍ക്കായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാത്തതും പോലീസീനും തലവേദനയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: