കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം വയ്യാവീട്ടില്‍ സുരേന്ദ്രന്റെ ഭാര്യ ഷീലയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഒന്നാംപ്രതി വവ്വാക്കാവ് ചെമ്പചേരില് തറയില്‍ വിശ്വനാഥന് മകന് അനില്‍കുമാര്‍ (42), രണ്ടാംപ്രതി ഓച്ചിറ ചങ്ങന്‍കുളങ്ങര ചിത്തിരയില്‍ ഹരിസുതന് (44), മൂന്നാംപ്രതി ചെമ്പന്‍ചേരി തറയില്‍ അനിരുദ്ധന് (32) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ബന്ധുക്കളുമൊത്ത് പ്രതികള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് സിഐ വിദ്യാധരന് പറഞ്ഞു. തെങ്കാശി, മധുര എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു ഇവരെന്നും പോലീസ് പറഞ്ഞു.
120ബി അടക്കമുളള വകുപ്പുകള്‍ ചുമത്തി ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നതായും പോലീസ് പറഞ്ഞു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ മാസം 11ന് കരുനാഗപ്പളളി പുതിയകാവിന് സമീപം വച്ച് മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷീലയെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് അപകടപ്പെടുത്തുകയായിരുന്നു. ആഘാതത്തില്‍ തെറിച്ചുവീണ ഷീലയെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: