ന്യൂദല്‍ഹി: മെഹ്ദിയെ വിട്ടയക്കുക, അല്ലെങ്കില്‍ ഭാരതത്തെ ആക്രമിച്ച് കീഴടക്കും, വിഗ്രഹങ്ങളെല്ലാം തച്ചുതകര്‍ക്കും. ഇറാഖിലേതെന്ന പോലെ മുംബൈയുടെ ഹൃദയത്തില്‍ ബോംബുകള്‍ പൊട്ടും,പത്രപ്രവര്‍ത്തകരെല്ലാം കാഫിറുകളാണ്. ഞങ്ങളുടെ സഹോദരനെ നിങ്ങള്‍ക്ക് വിട്ടു നല്‍കില്ല, ഞങ്ങള്‍ പ്രതികാരം ചെയ്യും.
മുസഌം ലോകത്തു നിന്ന് ഇന്ത്യന്‍ പട്ടികള്‍ക്കുള്ള സന്ദേശമാണിത്, കുറ്റവാളിയെന്ന് കണ്ടെത്തും വരെയും നിരപരാധിയെന്നതിനു പകരം മുസഌമാണെങ്കില് കുറ്റവാളിയാക്കുകയാണ്…. ഒന്നും രണ്ടുമല്ല ഇത്തരം നൂറുകണക്കിന് വിഷലിപ്തമായ സന്ദേശങ്ങള്‍ ഭാരതത്തിന് എതിരെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഇസഌമിക സ്റ്റേറ്റ് എന്ന ഐഎസ് ഭീകരരുടെ റിക്രൂട്ട്മെന്റ് ട്വിറ്റര്‍ പ്രവര്‍ത്തിപ്പിച്ച ഇന്ത്യാക്കാരന് മെഹ്ദി മസ്റൂര്‍ ബിശ്വാസിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഭാരതത്തിനെതിരെ ഇത്തരം വന്‍നീക്കം തുടങ്ങിയിരിക്കുന്നത്. മെഹ്ദിയെ അറസ്റ്റ് ചെയ്ത ബെംഗളൂരു സിറ്റി പോലീസ് കമ്മീഷറെ വധിക്കുമെന്നും ഭീഷണിയുണ്ട്. ഭാരതത്തിന് എതിരെ സൈബര്‍യുദ്ധം തന്നെയാണ് അഴിച്ചുവിട്ടിരിക്കുന്നത്.
ബംഗാള്‍ സ്വദേശിയായ 24 കാരന് മെഹ്ദി ബെംഗളൂരുവില്‍ പരസ്യക്കമ്പനിയില്‍ എക്സിക്യൂട്ടീവായിരുന്നു. ഇവിടെ നിന്നാണ് ഷാമി വിറ്റ്നസ് എന്ന പേരിലുള്ള ട്വിറ്ററില്‍ ഐഎസ് വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്തതും സംഘടനയിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയതും.
മെഹ്ദിയെ വിട്ടയണമെന്നാണ് ആയിരക്കണക്കിന് സന്ദേശങ്ങളിലെയെല്ലാം പ്രധാന ആവശ്യം.ഇവയില്‍ നല്ലൊരു പങ്കും അറബിയിലാണ്. സന്ദേങ്ങളുടെയെല്ലാം ഉറവിടം കണ്ടെത്തുക എളുപ്പമല്ല. മാത്രമല്ല നല്ലൊരു പങ്ക് പോസ്റ്റുകളും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ്. മനുഷ്യാവകാശം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയുടെ പേരിലാണ് ചില പോസ്റ്റുകള്‍.
ട്വിറ്റര്‍ മേധാവിയെ വിളിച്ചുവരുത്തി
ബെംഗളൂരു: ഐഎസ് ഭീകരരുടെ റിക്രൂട്ട്മെന്റ് നടത്തുന്ന ഷാമി വിറ്റ്നസ് എന്ന ട്വിറ്റര്‍ നടത്തിപ്പുകാരന് മെഹ്ദി അറസ്റ്റിലായതിനെത്തുടര്‍ന്ന് ഭാരതത്തിലെ ട്വിറ്റര്‍ മാര്‍ക്കറ്റിംഗ് തലവനെ ബെംഗളൂരു പോലീസ് വിളിച്ചുവരുത്തി. അന്വേഷണത്തില്‍ സഹകരിക്കാത്തതാണ് കാരണം. സ്വകാര്യതയും സുരക്ഷയും മാനിച്ച് വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനാവില്ലെന്നും ഇത്തരം അക്കൗണ്ടുകളിലെ വിവരങ്ങള്‍ നിരീക്ഷിക്കാറില്ലെന്നുമാണ് ട്വിറ്ററിന്റെ നിലപാട്. അഞ്ചു ദിവസം മുന്‍പ് ചില വിവരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ ഉദ്യോഗസ്ഥരുടെ പ്രതികരണത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. അതിനാലാണ് ഭാരതത്തിലെ മേധാവിയെ വിളിച്ചുവരുത്തിയത്. ബെംഗളൂരു ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ അഭിഷേക് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: