പന്തളം: ശബരിമല തീര്‍ത്ഥാടനം ആകുമ്പോള്‍ സാധാരണ പന്തളം കെ എസ് ആര് റ്റി സി ഡിപ്പോയില്‍ മെയിന്റെനന്‍സ് ജോലികള്‍ ചെയ്യുന്നതാണെങ്ങിലും ഈ വര്‍ഷം യാതൊരു പ്രവര്‍ത്തനങ്ങളും ഇവിടെ ഉണ്ടായിട്ടില്ല. ബസ്സ്റ്റാന്റിന്റെ മുന്‍ ഭാഗം എല്ലാം തന്നെ വലിയ കുഴികള്‍ രൂപപ്പെട്ടിടും അത് ടാര്‍ ചെയ്യാനുള്ള യാതൊരു നടപടിയും ഈ തീര്‍ത്ഥാടനക്കാലത്ത് ഉണ്ടായിട്ടില്ല.ശബരിമല തീര്‍ത്ഥാടനം ആരംഭിച്ച സമയത്ത് പുതിയതായി രണ്ടു ബസ് അനുവദിച്ചെങ്കിലും ഭക്തര്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ വേണ്ടി ജനങ്ങളും, മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടപ്പോള്‍ ആണ് ബസ് വിട്ടു തുടങ്ങിയത്. ബസ്സ്റ്റാന്റെില് ആരും കാണാത്ത ഒരു മൂലയ്ക്ക് പൊടിപിടിച്ചു കിടക്കുന്നിടത്താണ് അയ്യപ്പന്റെ ഫോട്ടോയും വിളക്കും പോലും വെച്ചിരിക്കുന്നത്.
തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് പന്തളത്ത് നടന്ന അവലോകനയോഗങ്ങളില്‍ പറഞ്ഞ ഒരു കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല.പന്തളം ബ്ലോക്ക് പഞ്ചായത്ത് 2012 ഡിസംബര്‍ മാസം പണി പൂര്‍ത്തിയാക്കിയ സാനിറ്ററി കോംപ്ലക്സ് ഇതുവരെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിച്ചിട്ടില്ല.വൈദ്യുതി കിട്ടിയില്ല എന്നായിരുന്നു കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് പറഞ്ഞത് എന്നാല്‍ ഈ വര്‍ഷം തീര്‍ത്ഥാടനം തുടങ്ങും മുന്‍പേ വൈദ്യുതി ലഭിച്ചെങ്കിലും ഇത് തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ നിലവിലുള്ള മൂത്രപ്പുരയില്‍ കയറിയാല്‍ ബോധംകെട്ടു വീഴുമെന്ന അവസ്ഥയില്‍ ആണ്.ഇത് വൃത്തിയാക്കാണോ ആവശ്യത്തിനു വെള്ളം കിട്ടാനോ ഉള്ള സംവിധാനം അവിടില്ല. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി ആളുകള്‍ ആണ് പന്തളം കെ എസ് ആര് റ്റി സി ഡിപ്പോയേ ആശ്രയിക്കുന്നത്.ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ ഉള്ള സൗകര്യങ്ങള്‍ പോലും ഇവിടെ ഇല്ല. സ്റ്റാന്‍ഡിന് മുന്‍പിലായുള്ള ബിവറേജ് കോര്‍പ്പറേഷനില്‍ നിന്നും രാത്രി ആയാല്‍ സാമൂഹ്യവിരുദ്ധര്‍ മദ്യവുമായി മൂത്രപ്പുരയില്‍ എത്തി മദ്യപാനത്തിനു ശേഷം കുപ്പി ക്ലോസറ്റില്‍ നിക്ഷേപിക്കുന്ന രീതിയും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
പുതിയതായി നിര്‍മ്മിച്ച സാനിറ്ററി കോംപ്ലക്സ് സമീപത്തുള്ള പാര്‍ക്കിംഗ് സംവിധാനവും കെ എസ് ആര് റ്റി സി ലേലത്തില്‍ വെച്ചതിലൂടെ ഒരു വര്‍ഷത്തേക്ക് 5200രൂപ മാസവാടകയും 62000രൂപ പലിശ ഇല്ലാത്ത സെക്യൂരിറ്റിയായിയും കരാറുകാര്‍ എടുത്തെങ്കിലും തുക കുറഞ്ഞു പോയി എന്ന കാരണം പറഞ്ഞ് വീണ്ടും ലേലത്തിന് ഒരുങ്ങുകയാണ്.നിരവധി ശബരിമല തീര്‍ഥാടകര്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും എത്തുന്ന പന്തളത്ത് കെ എസ് ആര് റ്റി സി അയ്യന്പ്പന്മാരെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് എതിരെ ജനങ്ങള്‍ പ്രതിഷേധത്തില്‍ ആണ്.
പന്തളത്തും സമീപ പ്രദേശങ്ങളിലും ഉള്ള ഭക്തര്‍ ശബരിമലയ്ക്ക് പോകുവാന്‍ വേണ്ടി പന്തളം ഡിപ്പോയിലെ ശോചനീയാവസ്ഥ മൂലം അടൂര്‍,ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങില്‍ പോയിട്ടാണ് പോകുന്നത്. പന്തളം ജംക്ഷനില്‍ നിന്നും അല്പം മാറി ആണ് കെ എസ് ആര് റ്റി സി ഡിപ്പോ അത് കൊണ്ട് തന്നെ പല ദീര്‍ഘദൂര സര്‍വീസുകളും സ്റ്റാന്‍ഡില്‍ കയറാതെ പോകുന്നത് പതിവായത് കാരണം പന്തളത്തുള്ള പൗര്‍ണമി റസിഡെന്‍ഷ്യല്‍ അസോസിയേഷന് കോടതിയില്‍ പോയി വിധി മേടിച്ചുവെങ്കിലും തീര്‍ഥാടന കാലം ആയിട്ട് പോലും പല ബസുകളും സ്റ്റാന്‍ഡില്‍ കയറാറില്ല.
തീര്‍ഥാടന കാലത്ത് പന്തളം ഡിപ്പോയില്‍ ഒരു പോലിസ് എയ്ഡ് പോസ്റ്റ് തുടങ്ങും എന്ന് അവലോകനയോഗങ്ങളില്‍ കേട്ടിരുന്നെങ്കിലും അതിനുപോലും യോഗമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: