സിഡ്നി: ആസ്ട്രേലിയയിലെ സിഡ്നിയില്‍ കോഫി ഷോപ്പില്‍ ബന്ദിയാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു.
കോഫി ഷോപ്പ് മാനേജര്‍ ടോറി ജോണ്സണ് (34), ബാരിസ്റ്ററായ കത്രീന ഡാസണ്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. 34 കാരനായ ടോറി 2012 ഒക്ടോബറിലാണ് കഫേയുടെ മാനേജരായി നിയമിതനായത്. 38 വയസ്സുകാരിയായ കത്രീന അഡ്വക്കേറ്റും മൂന്നു കുട്ടികളുടെ അമ്മയുമാണ്.
സിഡ്നിയില്‍ ഓപ്പറ ഹൗസിനു സമീപമുള്ള ലിന്‍ഡ് ചോക്ക്ലേറ്റ് കഫേയില്‍ ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെയാണ് ഇരുപതോളം പേരെ ആയുധധാരി ബന്ദിയാക്കിയത്. രണ്ടു ഘട്ടങ്ങളിലായി അഞ്ചു പേര് രക്ഷപ്പെട്ടു പുറത്തെത്തി. ഇന്ത്യന്‍ സമയം രാത്രി ഒന്‍പതോടെയാണു കഫേയിലേക്കു പൊലീസ് ഇരച്ചുകയറി ബന്ദികളെ മോചിപ്പിച്ചത്. ആയുധധാരി, ഇറാനില്‍ നിന്ന് ഓസ്ട്രേലിയയിലെത്തിയ അഭയാര്‍ഥി ഹാറൂണ്‍ മൂനിസ് (50) ആണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, കാന്‍ബറയിലെ വിദേശകാര്യ, വ്യാപാര വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ കാന്റീനില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ ഒരു പൊതി കണ്ടെടുത്തു. തുടര്‍ന്ന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: