ന്യൂദല്‍ഹി: എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ മുന്‍ധനമന്ത്രി പി.ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തു.2006ല്‍ 3500 കോടിയുടെ ഇടപാടിന് അനുമതിനല്കിയതിലാണ് ക്രമക്കേട് നടന്നത്.
അറുനൂറു കോടിയുടെ ഇടപാടുകള്‍ക്കുവരെ അനുമതിനല്കാനേ ധനമന്ത്രിക്ക് കഴിയൂ എന്നിരിക്കെ ചിദംബരം 3500 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് കേസ്. ഇടപാട് പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിക്ക് കൈമാറുകയാണ് ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ അതിനുപകരം ചിദംബരം നേതൃത്വംനല്കുന്ന വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡാണ് ഈ ഇടപടിന് അനുമതി നല്‍കിയത്.ഇതെങ്ങനെ സംഭവിച്ചുവെന്നറിയാനാണ് ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: