മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ട് ഗോവ എഫ്സിയും അത്ലറ്റികോ ഡി കൊല്‍ക്കത്തയും ഇന്ന് രണ്ടാം പാദ സെമിഫൈനലില്‍ ഏറ്റുമുട്ടും. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ഇന്നത്തെ കളിയില്‍ ജയിക്കുന്നവര്‍ക്ക് കലാശപ്പോരാട്ടത്തിന് യോഗ്യത നേടാം. രാത്രി 7നാണ് കിക്കോഫ്.
ഗോവയിലാണ് കളി എന്നതിനാല്‍ മുന്‍തൂക്കം അവര്ക്കുതെന്നയാണ്. മാത്രമല്ല കഴിഞ്ഞ നവംബര്‍ ആറിന് കേരള ബ്ലാസ്റ്റേഴ്സിനോട് കൊച്ചിയില്‍ 1-0ന് പരാജയപ്പെട്ടശേഷം അപരാജിതരായാണ് ഗോവയുടെ കുതിപ്പ്. പിന്നീട് പ്രാഥമിക റൗണ്ടിലും ആദ്യപാദ സെമിയിലുമായി നടന്ന ഒമ്പത് കളികളിലും ഗോവ എഫ്സിയെ കീഴടക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല. കൂടാതെ 17 തവണയാണ് അപരാജിത കുതിപ്പില്‍ ഗോവ എതിരാളികളുടെ വല കുലുക്കിയത്. 4-2-3-1 ശൈലിയിലായിരിക്കും ഇരുടീമുകളും ഇന്ന് കളത്തിലിറങ്ങുക.
ബ്രസീലിയന്‍ ഇതിഹാസം സീക്കോയുടെ പരിശീലനത്തിന് കീഴില്‍ തുടക്കത്തിലെ പതര്‍ച്ചക്കുശേഷം ക്രമാനുഗതമായി ഫോം വീണ്ടെടുത്ത ഗോവ എഫ്സി ഇന്ന് എതിരാളികള്‍ക്ക് വന്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല സ്വന്തം മണ്ണിലാണ് കളിയെന്നതും അത്ലറ്റികോയെ ഇന്ന് വലയ്ക്കും. മാത്രമല്ല മഡ്ഗാവില്‍ നടന്ന അവസാന മൂന്ന് മത്സരങ്ങളിലും ഗംഭീര വിജയം നേടിയതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. കൂടാതെ ആര്‍ത്തുവിളിക്കുന്ന കാണികളുടെ പിന്തുണയും ഗോവ എഫ്സിക്ക് തന്നെയാണ്.
ആന്‍ന്ദ്രെ സാന്റോസ്, റോമിയോ ഫെര്‍ണാണ്ടസ്, മിറോസ്ലാവ് സ്ലെപിക എന്നിവര്‍ക്കായിരിക്കും അത്ലറ്റികോ ഗോള്‍വല കലുക്കാനുള്ള അവസരം കളിച്ച ഒമ്പത് മത്സരങ്ങൡ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ സെപ്ലിക അപാര ഫോമിലുമാണ്. എന്നാല്‍ പ്രതിരോധത്തില്‍ നാരായണ്‍ദാസിന്റെ സേവനം ഇന്നും ഗോവക്ക് ലഭിക്കില്ല.
അത്ലറ്റികോക്കെതിരായ ആദ്യപാദ സെമിയിലേറ്റ പരിക്കാണ് കഴിഞ്ഞ മത്സരങ്ങളില്‍ പ്രതിരോധത്തില്‍ കരുത്തനായി നിലയുറപ്പിച്ച നാരായണ്‍ദാസിന് തിരിച്ചടിയായത്. പ്രതിരോധത്തില്‍ ബ്രൂണോ പിനേരിയോ, ഗ്രിഗോറി അര്നോലിന്, ഹാരൂണ്‍ അമിരി എന്നിവര്‍ പ്രതിരോധത്തില്‍ കോട്ടകെട്ടും. എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ ദേബബ്രത റോയിയും നാരായണ്‍ദാസും ഇറങ്ങാനാണ് സാധ്യത.
അതേസമയം അവസാനം കളിച്ച അഞ്ചണ്ണെത്തിലും വിജയിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് അത്ലറ്റികോ കൊല്‍ക്കത്ത. നാല് സമനിലയും ഒരു പരാജയവുമാണ് അവസാന അഞ്ച് മത്സരങ്ങൡ അവര്‍ നേടിയത്. താരസാന്നിധ്യം കൊണ്ട് ഗോവയേക്കാള്‍ ഒരുപടി മുന്നിലാണെങ്കിലും തുടക്കത്തിലെ മികവ് അവര്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് തിരിച്ചടിയാവുന്നത്.
ഫിക്രു, ലൂയിസ് ഗാര്‍ഷ്യ, ബോര്‍ജ ഫെര്‍ണാണ്ടസ്, അര്‍ണാബ് മൊണ്ടല്‍, ലോബോ എന്നിവരുടെ സാന്നിധ്യമാണ് അത്ലറ്റികോയുടെ കരുത്ത്. അഞ്ച് ഗോളുകള്‍ നേടിയ ഫിക്രുവാണ് ടീമിലെ പ്രധാന സ്ട്രൈക്കര്‍. എന്തുതന്നെയായാലും ഫൈനല്‍ ബര്‍ത്ത് സ്വന്താമക്കാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമാണെന്നതിനാല്‍ ആവേശപ്പോരിനായിരിക്കും മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. മത്സരം സമനിലയില്‍ കലാശിച്ചാല്‍ അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും. നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: