തിരുവനന്തപുരം: പ്രതിപക്ഷം ഇന്നും നിയമസഭയില്‍ നിന്നു ഇറങ്ങി പോക്ക് നടത്തി.
മദ്യനയത്തിലെ മാറ്റം സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ ഇത് സനിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങി പോക്ക്.
എ. പ്രദീപ് കുമാറാണ് നോട്ടീസ് നല്‍കിയത്.
ബാറുടമകളുടെ ബന്ദിയാണ് സര്‍ക്കാരെന്ന് പ്രദീപ് കുമാര്‍ ആരോപിച്ചു. ബിജു രമേശിന്റെ മൊഴി പുറത്തുവന്നാല്‍ പല പ്രമുഖരും അഴിയെണ്ണുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മദ്യനിരോധനത്തിന്റെ അടിസ്ഥാന നയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.ബാബു മറുപടി നല്കി. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വ്യാപകമായി മദ്യം ഒഴുകുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: