ന്യുദല്‍ഹി: സ്പൈസ്ജെറ്റ് വിമാനത്തിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഇന്ധന കമ്പനികള്‍ ഇന്ധനം നല്‍കാതെ വന്നതിനെ തുടര്‍ന്നാണ് വിമാന കമ്പനികള്‍ സര്‍വീസുകള്‍ നിറുത്തി വച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ ഒരു വിമാനം പോലും സര്‍വീസ് നടത്തിയിട്ടില്ല.
പ്രതിസന്ധിയില്‍ ഇടപെടുമെന്ന് വ്യോമയാനമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ള ക്രെഡിറ്റ് രണ്ടാഴ്ച കൂടി നീട്ടി നല്‍കണമെന്ന് എണ്ണ കമ്പനികളോട് ആവശ്യപ്പെടുമെന്നും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കമ്പനിക്കുള്ള വായ്പ പരിധി 600 കോടി രൂപയായി ഉയര്‍ത്തണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ, പുറമേ നിന്നുള്ള വായ്പയെടുക്കലിന് ധനമന്ത്രാലയത്തിന്റെ അനുമതിയും തേടുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവില്‍ 2000 കോടി രൂപയുടെ കടബാധ്യതയാണ് സ്പൈസ് ജെറ്റിനുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 1800ഓളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ തേടി സ്പൈസ്ജെറ്റ് സി.ഒ.ഒ സഞ്ജീവ് കപൂര്‍, സണ്‍ ഗ്രൂപ്പ് സി.എഫ്.ഒ എസ്.എല്‍ നാരായണന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി പ്രഭാത് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: