ബ്രിസ്ബെന്: ഇന്ത്യ-ഓസിസ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍.
ഓപ്പണര്‍ മുരളി വിജയിയുടെ സെഞ്ചുറിയാണ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. നിലവില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തിട്ടുണ്ട്.
ആദ്യ ടെസ്റ്റില്‍ രണ്ടു അര്‍ധ സെഞ്ചുറി നേടിയ വിജയ രണ്ടാം ടെസ്റ്റിലും അത് ആവര്‍ത്തിച്ചു. 22 ഫോറുകള്‍ ഉള്‍പ്പടെ 144 റണ്‍സ് നേടിയാണ് വിജയ് പുറത്തായത്.
അര്‍ധ സെഞ്ചുറി (75) നേടിയ അജിങ്ക്യ രഹാനെ ക്രീസിലുണ്ട്. ശിഖര്‍ ധവാന് (24), ചേതേശ്വര്‍ പൂജാര (18), വിരാട് കോഹ്ലി (19) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. 26 റണ്‍സോടെ രോഹിത് ശര്‍മയാണ് രഹാനയ്ക്കൊപ്പം ക്രീസില്‍.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസീസിന് വേണ്ടി ജോഷ് ഹേസില്‍വുഡ് രണ്ടും മിച്ചല്‍ മാര്‍ഷ്, നഥാന്‍ ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: