പെഷവാര്‍: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കിയ തീരുമാനം പാകിസ്ഥാന് പിന്‍വലിച്ചു.
ചൊവ്വാഴ്ച പെഷവാറിലുണ്ടായ ആക്രമണത്തില്‍ 160 പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. വധശിക്ഷയ്ക്കുള്ള മോറട്ടോറിയം ഒഴിവാക്കണമെന്ന് സൈനിക മേധാവി റഹീല്‍ ഷെരീഫും ആവശ്യപ്പെട്ടിരുന്നു.
ഭീകര പ്രവര്‍ത്തനത്തിന് വധശിക്ഷ നല്‍കുന്നതിന് മോറട്ടോറിയം അനുവദിച്ച നടപടി റദ്ദാക്കണമെന്ന് മന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ ഷെരീഫ് അംഗീകരിച്ചതായി മൊഹ്ദീന് വാസ്നി അറിയിച്ചു.
അതേസമയം ഭീകരതയോട് യാതൊരു തരത്തിലുള്ള സന്ധിയും ചെയ്യില്ലെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കി. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവനാണ് നഷ്ടമായത്. അവര്‍ ജീവന് വെടിഞ്ഞത് ഒരിക്കലും വെറുതെയാവില്ല. ഭീകരതയെ തുടച്ചു നീക്കുക തന്നെ ചെയ്യുമെന്നും ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: