രാമേശ്വരം : ശ്രീലങ്കന്‍ നേവി അറസ്റ്റു ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് മത്സ്യബന്ധനമേഖല അനിശ്ചിതകാല സമരം ആരംഭിച്ചു. തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ തൊഴിലാളികള്‍ ഇന്നലെ മുതലാണ് സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് ആയിരത്തിലധികം ബോട്ടുകളാണ് മത്സ്യബന്ധനം നടത്താതെ തീരത്ത് കിടക്കുന്നത്.
അതിനിടെ മത്സ്യത്തൊഴിലാളികളെ ശ്രിലങ്കന്‍ നേവിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്ന് തമിഴ്നാട്, പോണ്ടിച്ചേരി മത്സ്യത്തൊഴിലാളി അസോസിയേഷന് സെക്രട്ടറി എന്‍. ജെ. ബോസ് ആവശ്യപ്പെട്ടു. ശ്രീലങ്കന്‍സേന മത്സ്യത്തൊഴിലാളികളെ ഭാരത അതിര്ത്തിക്കുള്ളില്വെച്ചാണ് പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.
രാമനാഥപുരം നാഗപട്ടണം. പുതുക്കോട്ടൈ, കാരയ്കല്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നത്. തമിഴിനാട് മുഖ്യമന്ത്രി പനീര്‍സെല്‍വം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ഭാരത നാവികസേനയുടെ കസ്റ്റഡിയിലുള്ള 30 ശ്രീലങ്കന്‍ പൗരന്മാരേയും 19 ബോട്ടുകളും ക്രിസ്തുമസിനോടനുബന്ധിച്ച് മോചിപ്പിക്കുന്നുണ്ട്. ശ്രീലങ്കന്‍ സേന കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന ഭാരതീയരേയും ഇത്തരത്തില്‍ വിട്ടയയ്ക്കണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് പനീല്‍സെല്‍വം പ്രധാനമന്ത്രിക്ക് എഴുതിയിരുന്നു. ഭാരതത്തില്‍ നിന്നുള്ള 66 മത്സ്യത്തൊഴിലാളികളും 81 ബോട്ടുകളുമാണ് ശ്രീലങ്കന്‍ സേനയുടെ കസ്റ്റഡിയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: