തിരുവനന്തപുരം: വി.രതീശന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനം രാജിവയ്ക്കുന്നു. ഈ മാസം 26ന് ഡെപ്യൂട്ടേഷന് തീരാനിരിക്കെ ഇനിയും എം.ഡി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്ന് കാണിച്ചാണ് രതീശന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിക്കത്ത് നല്‍കിയത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമില്ലാത്തതും അഴിമതി നടത്തിയതിന് എം.ഡി സസ്പെന്റ് ചെയ്ത പലരേയും ഡയറക്ടര്‍ ബോര്‍ഡ് തിരിച്ചെടുത്തതുമാണ് രാജിക്ക് കാരണം.
വിജിലന്‍സ് കേസുകളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം റിജി.ജി.നായര്‍ രാജിവച്ച ഒഴിവിലാണ് രതീശന് എത്തിയത്. കണ്‍സ്യൂമര്‍ഫെഡിന് ആകെ 1000 നന്മ സ്റ്റോറുകളും മുന്നൂറോളം ത്രിവേണി സ്റ്റോറുകളുമാണുള്ളത്. ഇതില്‍ പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, പരവൂര്‍, തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരി, ചാലക്കുടി, തിരുവനന്തപുരം ജില്ലയിലെ പാറശാല, വെള്ളറട, പാങ്ങോട് എന്നീ ത്രിവേണി സ്റ്റോറുകള്‍ സാമ്പത്തിക നിയന്ത്രണത്തിന്റെ പേരില്‍ പൂട്ടി.
50,000 രൂപവരെ കെട്ടിട വാടക നല്കി പ്രവര്‍ത്തിച്ചിരുന്ന സ്റ്റോറുകളില്‍ 1000ല്‍ താഴെയായിരുന്നു പ്രതിദിന വിറ്റുവരവ്. ഇഷ്ടക്കാരെ സഹായിക്കാന്‍ വേണ്ടി അനാവശ്യമായി വാടകയ്ക്കെടുത്തിരുന്ന തൃശൂര്‍, ബാലരാമപുരം ഗോഡൗണുകളും പൂട്ടി. ചാലക്കുടി ഗോഡൗണും ഉടന്‍ പൂട്ടും. സര്‍ക്കാര്‍ സബ്സിഡി കൃത്യമായി ലഭിക്കാത്തതും കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനത്തിനെ ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: