തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്ഷന് മുടങ്ങുന്ന വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പെന്ഷന് മുടങ്ങുന്ന വിഷയവും ഇതേതുടര്‍ന്ന് തിരുവനന്തപുരത്ത് ജീവനക്കാരന് ജീവനൊടുക്കിയ വിഷയവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നും കെ.രാജുവാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്രശ്നത്തില്‍ സര്‍ക്കാരിന് യാതൊരു ആത്മാര്‍ഥതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു.
പത്ത് ബാര്‍ തൊഴിലാളികള്‍ ജീവനൊടുക്കിയപ്പോള്‍ മദ്യനയം പുനപരിശോധിക്കുന്ന സര്‍ക്കാര്‍ 19 കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജീവനൊടുക്കിയിട്ടും എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തുടര്‍ന്ന് വിഷയത്തില്‍ മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്ന് സഭയെ അറിയിച്ചു. ധനമന്ത്രി, ഗതാഗതമന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ചയിലെ യോഗത്തോടെ പെന്ഷന് മുടങ്ങുന്ന പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഡപ്യൂട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: