അബൂജ: നൈജീരിയയില്‍ വീണ്ടും ബോക്കോ ഹറാം ഭീകരരുടെ ആക്രമണം. നൈജീരിയയുടെ വടക്കു-കിഴക്കന്‍ മേഖലയായ ഗുംസാരി ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടു. ഗ്രാമത്തിലെ പുരുഷന്മാരെ കൊലപ്പെടുത്തിയ ഭീകരര്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 200 ഓളം ആളുകളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു.
പെട്രോള്‍ ബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം.ഗ്രാമത്തിലേക്കുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ത്തതിനു ശേഷമായിരുന്നു ആക്രമണം.
അതേ സമയം ബോക്കോഹറാമിനെതിരെ പോരാടാന്‍ വിസമ്മതിച്ച 54 സൈനീകരെ നൈജീരിയന്‍ സര്‍ക്കാര്‍ വധിച്ചു.
ബോക്കോഹറാം പിടിച്ചെടുത്ത ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കാനുള്ള സൈനിക ആഹ്വാനം തള്ളിക്കളഞ്ഞതിനാലാണ് സൈനികരെ വധിച്ചത്.അതിനിടെ നൈജീരിയയുടെ അയല്‍രാജ്യമായ കാമറൂണിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണത്തിന് തുനിഞ്ഞ 116 ആയുധധാരികളെ കൊലപ്പെടുത്തിയതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: