ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്കി.
ജയിലിലുള്ള ഭീകരരെ മോചിപ്പിക്കാന്‍ ലഷ്കര്‍ ഇ തോയ്ബ ജയിലില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു.
തിഹാര്‍ ജയിലില്‍ മൂന്നുഘട്ട സുരക്ഷാ സംവിധാനമാണുള്ളത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജയിലില്‍ സുരക്ഷ വീണ്ടും കര്‍ശനമാക്കി.
ജയില്‍ ഡിജിപി തിഹാര്‍ ജയിലിലെത്തി സുരക്ഷ വിലയിരുത്തി. കൊടുംഭീകരരുള്പ്പെടെയുള്ള കുറ്റവാളികളെയാണ് തിഹാറില്‍ പാര്‍പ്പിച്ചിരിക്കുന്നത്. സഹാറ ഗ്രൂപ്പ് ചെയര്മാന് സുബ്രതാ റോയി, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല തുടങ്ങിയവരും തിഹാര്‍ ജയിലില്‍ തടവിലുണ്ട്. ഇവരുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: