ന്യൂദല്‍ഹി: യുപിയിലും ബീഹാറിലും ഹിന്ദുക്കളെ കൂട്ടമതപരിവര്‍ത്തനം നടത്തി. കമാലപുരിയില് എഴുപതോളം ഹിന്ദുക്കളെയാണ് ക്രിസ്തുമതത്തിലേക്ക് മാറ്റിയത്. കഴിഞ്ഞദിവസം ബീഹാറിലെ ഭഗല്‍പ്പൂരില്‍ അഞ്ചംഗ കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് മാറ്റിയിരുന്നു.
യുപിയിെല കൂട്ടമതംമാറ്റം അന്വേഷിക്കാന്‍ മജിസ്ട്രേറ്റിനെ നിയോഗിച്ചിട്ടുണ്ട്. ബിജെപി എംപി സാവിത്രി ഭായ് ആദര്‍ശ് ഗ്രാമ യോജനപ്രകാരം വികസനത്തിന് ഏറ്റെടുത്ത ഗ്രാമമാണിത്. ഹോപ്പ് ഇന്ത്യ എന്ന സംഘടനയാണ് എഴുപതോളം ഹിന്ദുക്കളെ മതംമാറ്റിയത്. പരാതിയെത്തുടര്‍ന്ന് പോലീസ് ഈ സംഘടനാ പ്രവര്‍ത്തകരെ തടഞ്ഞുവച്ചിരിക്കുകയാണ്. സംഭവം വിവാദമാകുമെന്ന് മനസിലായപ്പോള്‍ തങ്ങളെ മതംമാറ്റിച്ചിട്ടില്ലെന്ന് ഇവരെക്കൊണ്ട് പറയിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. ഗ്രാമത്തിലെ പാവപ്പെട്ടവരെ പണവും മറ്റും വാഗ്ദാനം ചെയ്താണ് മതംമാറ്റിയത്.
ബീഹാറിലെ ഭഗല്‍പ്പൂരില്‍ ചികിത്സാസഹായം വാഗ്ദാനം ചെയ്താണ് ഹിന്ദുക്കളെ മതംമാറ്റിയത്. ബസുദേവ് മണ്ഡല്, രാധേ മണ്ഡല്, ലളിതാ ദേവി, സുനിതാ ദേവി, പാവോ ദേവി എന്നിവരെയാണ് അടുത്തുള്ള ക്രൈസ്തവപള്ളിയില് കൊണ്ടുപോയി മതംമാറ്റിയത്. വിവിധ അസുഖങ്ങളുള്ള 50നും 65 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ടവരാണിവര്‍. ഇവരുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന വാഗ്ദാനത്തിലാണ് അഞ്ച് പേരെയും മതം മാറ്റിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ആഗ്രയിലെ മതംമാറ്റത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കുന്നവര്‍ യുപിയിലെയും ബീഹാറിലെയും മതംമാറ്റങ്ങളെപ്പറ്റി മിണ്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: