കൊല്ലം: ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് വര്‍ഷങ്ങളായി അധ്വാനിച്ചശേഷം നായകനിരയിലേക്കുയര്‍ന്ന വിക്രം എന്ന നടനെയാണ് മാതൃകയായി കാണുന്നതെന്ന് നടന് ദിവ്യദര്ശന്. കാരണവര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊല്ലം പ്രസ് ക്ലബില്‍ നടത്തിയ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാകുടുംബത്തില്‍ നിന്നാണ് താന്‍ വന്നതെങ്കിലും സിനിമ എളുപ്പമുള്ള ജോലിയല്ല. നല്ല നടനാകാനുള്ള കഠിനപ്രയത്നത്തിലാണ്. എംബിഎ പൂര്‍ത്തിയാക്കിയെങ്കിലും ഇപ്പോള്‍ തന്റെ മനസും ലക്ഷ്യവും സിനിമ മാത്രമാണ്. കാരണവര്‍ സിനിമയില്‍ മലയാളിത്തത്തിന്റെ ജീവനാണ് കാണാനാകുന്നത്. നാടകീയത ഇഷ്ടപ്പെടുന്നവര്‍ സിനിമയിലെ അത്തരം രംഗങ്ങള്‍ ആസ്വദിക്കും എന്നുതന്നെയാണ് തന്റെ വിശ്വാസമെന്നും ദിവ്യദര്ശന് പറഞ്ഞു.
പിതാവിന്റെ സല്‍പ്പേര് കാത്തുസൂക്ഷിക്കാന്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് നടന് ജഗതിശ്രീകുമാറിന്റെ മകളും സിനിമയിലെ നായികയുമായ ശ്രീലക്ഷ്മി പറഞ്ഞു. കുട്ടിക്കാലം മുതല്‍ കലയോട് അഗാധമായ താല്പര്യമുണ്ട്. അച്ഛന്റെ പേര് സിനിമാമേഖലയില്‍ തനിക്ക് നല്ല സഹകരണം ഉറപ്പാക്കുന്നതായും രണ്ടു സിനിമകളില്‍ അഭിനയിച്ചെങ്കിലും കാരണവരാണ് തനിക്ക് കൂടുതല്‍ ജനപ്രിയത നല്‍കിയതെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മറ്റു ഭാഷാസിനിമകളുടെ മധ്യത്തില്‍ ഗ്യാപ്പ് കളിക്കുന്ന സിനിമകളായി മലയാളം മാറാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരണവര്‍ സൃഷ്ടിക്കപ്പെട്ടതെന്ന് നിര്‍മ്മാതാവും നടനും ദിവ്യദര്‍ശന്റെ പിതാവുമായ എ.ഇ.രാജേന്ദ്രന് പറഞ്ഞു. ഭാര്യ സന്ധ്യാരാജേന്ദ്രന്റെ പേരിലാണ് സിനിമ നിര്‍മ്മിച്ചത്. കാരണവരിലെ മറ്റൊരു അഭിനേതാവായ അനീഷും പങ്കെടുത്തു. കൊല്ലം പ്രസ് ക്ലബിന്റെ ഉപഹാരം മൂവര്‍ക്കും പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ കൈമാറി. പ്രസ് ക്ലബ് സെക്രട്ടറി ബിജു പാപ്പച്ചന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: