ഇസ്ലാമാബാദ്: വധശിക്ഷയ്ക്കുള്ള വിലക്ക് പാക് സര്‍ക്കാര്‍ നീക്കിയതിനു പിന്നാലെ രണ്ട് ഭീകരരെ പാകിസ്ഥാന് തൂക്കിലേറ്റി. അഖീല്‍(ഡോ. ഉസ്മാന്), അര്‍ഷദ് മെഹ്മൂദ് എന്നീ ഭീകരരെയാണ് വെള്ളിയാഴ്ച രാത്രി തൂക്കിക്കൊന്നത്. ഫൈസലാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.
ഫൈസലാബാദ് ജില്ലാ ജയില്‍ പരിസരത്തും നഗരത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ, സൈനിക കോടതി വധശിക്ഷ വിധിച്ച ആറ് ഭീകരരുടെ മരണവാറണ്ടില്‍ പാകിസ്ഥാന് പട്ടാള മേധാവി ജനറല്‍ റഹീല്‍ ഷരീഫ് ഒപ്പുവച്ചിരുന്നു.
2009ല്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അഖീല്‍. 2003ല്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഭീകരനാണ് അര്‍ഷാദ്. ഇരുവരും പാക് സേനയില്‍ നിന്ന് വിരമിച്ചവരാണ്.
കഴിഞ്ഞ ദിവസം പെഷാവറിലെ സ്കൂളില്‍ താലിബാന് ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഭീകരതയ്ക്ക് വധശിക്ഷ പുനസ്ഥാപിക്കാന്‍ പാക് സര്ക്കാന് തീരുമാനിച്ചത്. എട്ട് ഭീകരരുടെ ദയാഹര്‍ജികള്‍ ബുധനാഴ്ച പ്രസിഡന്റ് തള്ളുകയുണ്ടായി. നാല് ഭീകരരെ കൂടി ഉടന്‍ തൂക്കിലേറ്റുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: