ഇസ്ലാമാബാദ്: അടുത്ത ലക്ഷ്യം രാഷ്ട്രീയക്കാരുടെ മക്കളെന്ന് പാകിസ്ഥാന് താലിബാന്റെ ഭീഷണി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ളവരുടെ കുടുംബങ്ങളിലെ കുട്ടികളെ വധിക്കുമെന്നാണ് താലിബാന് അറിയിച്ചിരിക്കുന്നത്.
പെഷവാറിലെ സ്കൂളില്‍ കുരുന്നുകളുടെ കൂട്ടക്കുരുതി നടത്തിയ ശേഷമാണ് അടുത്ത ഭീഷണിയുമായി താലിബാന് രംഗത്തെത്തിയിരിക്കുന്നത്. താലിബാനെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി പാക് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ തങ്ങളും വറുതെ ഇരിക്കില്ലെന്നാണ് ഭീഷണി.
തെഹരിക് ഇ താലിബാന് നേതാവ് മുഹമ്മദ് ഖര്സനിയാണ് മുന്നറിയിപ്പുമായി പാക് സര്‍ക്കാരിന് കത്തയച്ചത്. തങ്ങളുടെ മാതാപിതാക്കളുടെ പാത പിന്തുടരുമെന്നതിനാലാണ് കുട്ടികളെ ലക്ഷ്യം വെയ്ക്കുന്നതെന്നും, പെഷവാറിലെ കൂട്ടക്കുരുതിയില്‍ പശ്ചാത്താപമില്ലെന്നും,താലിബാനെ ഇനിയും ദ്രോഹിക്കരുതെന്നും കത്തില്‍ പറയുന്നു.
കത്തിന്റെ വിശ്വാസ്യത പരിശോധിക്കുകാണെന്ന് പാക് അധികൃതര്‍ അറിയിച്ചു. പെഷവാറിലെ ആക്രമണത്തിന് ശേഷം തീവ്രവാദികളെ ലക്ഷ്യമാക്കിയുള്ള പാകിസ്ഥാന്റെ നടപടി താലിബാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. 2008 ല്‍ നിര്‍ത്തലാക്കിയ ഭീകരരുടെ വധശിഷ പാക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വീണ്ടും പുനരാരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: