തൃപ്പൂണിത്തുറ: വൈറ്റില-പേട്ട തിരക്കേറിയ റോഡില്‍ ചമ്പക്കര ജംഗ്ഷന് സമീപം ബൈക്കിലെത്തിയ രണ്ടുപേര്‍ ജോലികഴിഞ്ഞ് വീട്ടിലേക്കു പോയ വീട്ടമ്മയുടെ അഞ്ച് പവന് വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്നു.
എരൂര്‍ പെരിക്കാട് മുട്ടത്തുപറമ്പില് പെണ്ണമ്മയെന്ന് വിൡക്കുന്ന മേരി ജോസഫിന്റെ (55) മാലയാണ് പൊട്ടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ ചമ്പക്കര ഭാഗത്ത്വച്ചാണ് ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മുതുകിന് ബൈക്കിന് പുറകിലിരുന്നത് ഇടിച്ചതിനുശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തത്. ബൈക്കിന്റെ നമ്പര്‍ മറച്ചിരുന്നു. മരട് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: