കൊച്ചി: മനോരോഗിയെന്നാരോപിക്കപ്പെട്ട നേവി ഉദ്യോഗസ്ഥനായ സുനില്‍ കുമാര്‍ സാഹു ആരോഗ്യവാനെന്ന് ഹൈക്കോടതി. നേവി അധികൃതര്‍ അനധികൃതമായി ചികിത്സിക്കുന്നു എന്നുകാണിച്ച് സാഹുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. സാഹുവിനെ പരിശോധിച്ച ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി അദ്ദേഹത്തിനു മനോരോഗം ഇല്ലെന്ന് ഉത്തരവിടുകയായിരുന്നു.
സമയോചിതമായ ഇടപെടല്‍ മൂലമാണ് നാവികന് രക്ഷപ്പെട്ടത്. വിദേശരാജ്യങ്ങളിലെപോലെ നിര്‍ബന്ധിതമായല്ല ഭാരതത്തിലെ യുവാക്കള്‍ നേവി, ആര്‍മി, എയര്‍ഫോഴ്സ് എന്നിവയില്‍ സേവനം അനുഷ്ഠിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സേനയില്‍ പ്രവര്‍ത്തിക്കാന്‍ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തും.
ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിധിപ്പകര്‍പ്പ് നാവികസേനാ മേധാവിക്ക് അയച്ചുകൊടുക്കാനും ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: