തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് മുസ്ലീം ലീഗിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അവര്‍ സ്വീകരിച്ച നിലപാട.് മദ്യനിരോധനം പ്രഖ്യാപിത ലക്ഷ്യമാണെന്ന് ആണയിടുന്ന ലീഗ് മന്ത്രിമാരും പുതിയ തീരുമാനത്തിന് സാക്ഷികളാണ്. എന്നിട്ടും മദ്യനയത്തില്‍ ലീഗ് കോണ്‍ഗ്രസിനൊപ്പമില്ലെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു.
ഒറ്റത്തവണയായുള്ള മദ്യനിരോധനമാണ് ലീഗിന്റെ ലക്ഷ്യം. ഇതിനായി ലീഗ് പ്രക്ഷോഭം നടത്തുമെന്ന് പറഞ്ഞതും കൗതുകമുളവാക്കുന്നു. മന്ത്രിസഭയില്‍ മിണ്ടാതിരിക്കുകയും പുറത്തിറങ്ങി പ്രസ്താവന നടത്തുകയും ചെയ്യുന്നത് അണികളെയും ജനങ്ങളെയും പറ്റിക്കാനുള്ള തന്ത്രമാണെന്ന് വ്യക്തം.
ഒറ്റത്തവണ മദ്യനിരോധനമാണ് ആവശ്യമെന്ന് ഇപ്പോള്‍ പറയുന്ന ലീഗ് ഉള്‍പ്പെട്ട മന്ത്രിസഭയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്ന മദ്യ നിരോധനം നീക്കിയത്. തുടര്‍ന്ന് മുന്നണി മാറി ഭരിച്ചപ്പോഴും മദ്യവ്യവസായത്തെ എതിര്‍ക്കാന്‍ ലീഗിന് ചുണയുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: