ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ നീണ്ടുപോകുന്നതിനു കാരണം ഇന്ത്യയെന്ന് പാക്കിസ്ഥാന്.
ഇന്ത്യയുടെ നിസഹകരണം കാരണമാണ് വിചാരണ നീണ്ടുപോയതെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് കുറ്റപ്പെടുത്തി.
ഇന്ത്യയിലുള്ള സാക്ഷികളെ വിസ്തരിക്കാന്‍ കഴിഞ്ഞ സെപ്തംബറില്‍ മാത്രമാണ് ഇന്ത്യ അനുവാദം നല്‍കിയത്. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സഖി ഉര് റഹ്മാന് ലഖ്വിക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും സര്‍താജ് അസീസ് പറഞ്ഞു.
പെഷാവറിലെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പാക്ക് ഭീകരനും മുംബൈ ഭീകരാക്രമണകേസിലെ മുഖ്യസൂത്രധാരനുമായ സഖി റഹ്മാന് ലഖ്വിക്ക് ജാമ്യം ലഭിച്ചത് വന്‍ വിവാദമായിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുന്നതിനിടെയാണ് മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ വൈകിയതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് രംഗത്തെത്തിയത്.
വിചാരണ നടപടികള്‍ വേഗത്തില്‍ പൂരോഗമിക്കുകയാമെന്നും അതിനാല്‍ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസിലെ വിചാരണ നടപടികള്‍ ഇന്ത്യയും വേഗത്തിലാക്കണമെന്ന് സര്‍താജ് അസീസ് ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണക്കേസ് പ്രതി സഖി ഉര് റഹ്മാന് ലഖ്വിക്ക് തുടര്‍ന്ന് ജാമ്യം ലഭിക്കുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: