ന്യൂദല്‍ഹി: തീഹാര്‍ ജിയിലിന് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍ പദ്ധതിയുടെ ഭാഗമായാണിത്. തീഹാര്‍ ജയില്‍ ഭരണവിഭാഗവും ഇന്ത്യന്‍ ബാങ്കും തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം തടവുകാര്‍ക്ക് അപകട ഇന്‍ഷുറന്‍സിന് ഒരു ലക്ഷവും ലൈഫ് ഇന്‍ഷുറന്‍സിന് 30,000 രൂപയുമാണ് നല്‍കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച പദ്ധതിയാണ് ജന്‍ധന്‍ യോജന. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ബാങ്ക് അക്കൗണ്ട് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തീഹാറിലെ 45,000 ലേറെ തടവുകാരാണ് ഈ പദ്ധതിക്കു കീഴില്‍ വരുന്നത്.
തടവുകാര്‍ക്കു പുറമേ ജയില്‍ ഉദ്യോഗസ്ഥരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇതുകൂടാതെ ബാങ്ക് ഇടപാടുകള്‍ തുടങ്ങുന്നതിനുള്ള സൗകര്യളും ആരംഭിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ജയില്‍ സന്ദര്‍ശിച്ച് തടവുകാരില്‍ നിന്നും ജയില്‍ അധികൃതരില്‍ നിന്നും ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിക്കും.
രാജ്യത്ത് ആദ്യമായാണ് ജയില്‍ തടവുകാര്‍ക്ക് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പിരിരക്ഷ ഏര്‍പ്പെടുത്തുന്നതെന്ന് ഡിഐജി (ജയില്‍) മുകേഷ് പ്രസാദ് അറിയിച്ചു. തടവുകാരുടെ ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് തടവുകാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.
ജയിലില്‍ നിന്നും തടവുകാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം മാസന്തോറും ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സൗകര്യവും ഇതോടൊപ്പം നല്‍കുന്നതാണ്. തടവുകാരുടെ ബന്ധുക്കള്‍ക്കും കൂടി പണം പിന്‍വലിക്കാവുന്ന വിധത്തിലാണ് പദ്ധതിനടപ്പിലാക്കുന്നതെന്നും ഇന്ത്യന്‍ ബാങ്ക് തലവന്‍ ഭാസിന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: