ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സാക്കി ഉര് റഹ്മാന് ലഖ്വിക്ക് ജാമ്യം അനുവദിച്ച പാക്കിസ്ഥാന്റെ നടപടിയെ രാജ്യസഭ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.
കൊടുംഭീകരനായ ലഖ്വിക്കെതിരായ നിയമ നടപടികളില്‍ കാലതാമസം വരുത്തുന്ന പാക് അലംഭാവത്തിലും സഭ ആശങ്ക രേഖപ്പെടുത്തി. ഇതു സംബന്ധിച്ച് രാജ്യസഭ ഐകകണ്ഠേന പ്രമേയം പാസാക്കി.
പാക് ഭരണകൂടത്തിന്റെ ഉദാസീനതയാണ് ലഖ്വിക്ക് ജാമ്യം ലഭിക്കാന്‍ കാരണം. ലഖ്വിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന തീരുമാനവുമായി പാക്കിസ്ഥാന് ശക്തമായി മുന്നോട്ടുപോകണം. ഭീകര പ്രവര്‍ത്തനം നടത്തിയ ആരും ശിക്ഷയില്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്താനും ഭീകരതയുടെ അടിവേരുകളെ അടിയന്തരമായി അറുത്തുനീക്കാനും പാക്കിസ്ഥാന് തയ്യാറാകണം, പ്രമേയം ആവശ്യപ്പെട്ടു.
മറ്റു രാജ്യങ്ങളുമായുള്ള ബന്ധമടക്കമുള്ള സ്വാധീനങ്ങള്‍ ഉപയോഗിച്ച,് മുംബൈ ഭീകരാക്രമണക്കേസില്‍ യുക്തിസഹമായ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പാക്കിസ്ഥാനെ പ്രേരിപ്പിക്കാനും ഭാരത സര്‍ക്കാരിനോട് പ്രമേയം ആഹ്വാനം ചെയ്തു. വിഷയത്തില്‍ നേരത്തെ ലോക്സഭയും പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: