തിരുവനന്തപുരം: കൈക്കുഞ്ഞുമായി ചാടിയ യുവതിയെ രക്ഷിക്കാന്‍ കൊച്ചിക്കായലില്‍ ചാടിയ നാവികസേനാ ഉദ്യോഗസ്ഥന്റെ തിരോധാനത്തെക്കുറിച്ച് അടിയന്തരമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം ഊര്‍ജ്ജിതമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം എറണാകുളം ജില്ലാ പോലീസ് മേധാവി ജനുവരി 28ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണം. മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം.
വെണ്ടുരുത്തി പാലത്തില്‍ നിന്നും കായലിലേക്ക് കൈക്കുഞ്ഞുമായി ചാടിയ യുവതിയെ രക്ഷിക്കാനാണ് നാവികസേനാ ഉദേ്യാഗസ്ഥനായ വിഷ്ണു ഉണ്ണി (23) കായലില്‍ ചാടിയത്. രണ്ടുമാസം കഴിഞ്ഞിട്ടും ഉണ്ണിയുടെ മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ കാണ്മാനില്ലാക്കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ജോമോന് ആരോപിച്ചു. പാവപ്പെട്ട കുടുംബത്തിലെ അംഗമായ വിഷ്ണു ഉണ്ണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജോമോന് പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: