ലാഹോര്‍: ബൗളര്‍മാരുടെ പേടിസ്വപ്നമായിരുന്ന പാക്കിസ്ഥാന്റെ ക്രിക്കറ്റ് ടീമിന്റെ ഏകദിന നായകന് ഷാഹിദ് അഫ്രീദി ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് മത്സരങ്ങളോടെഏകദിന മത്സരങ്ങളില്‍ നിന്നും വിരമിക്കാനാണ് അഫ്രീദിയുടെ തീരുമാനം. ബാറ്റിംഗ് മികവ് കൊണ്ടും ലെഗ് സ്പിന്‍ ബൗളിംഗ് കൊണ്ടും പാക് ടീമില്‍ അഫ്രീദി നിര്‍ണായകമായ സ്ഥാനം വഹിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച അഫ്രീദി ട്വന്റി 20യില്‍ തുടര്‍ന്നും പാഡണിയുമെന്നും പറഞ്ഞു.
അതേസമയം ടീമില്‍ നിന്നും പുറത്താക്കുന്നതിനേക്കാള്‍ കളി നന്നായിരിക്കുമ്പോള്‍ തന്നെ ക്രീസ് വിടാനാണ് താല്പര്യമെന്ന് അഫ്രീദി പറഞ്ഞു. വിരമിക്കാനുള്ള തീരുമാനം അധികൃതരെ അറിയിച്ചതായും അഫ്രീദി വ്യക്തമാക്കി.
1996-ല്‍ കെനിയക്കെതിരെ നൈറോബിയില്‍ നടന്ന മത്സരത്തിലായിരുന്നു അഫ്രീദിയുടെ അരങ്ങേറ്റം. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന നേട്ടം അഫ്രീദി കരിയറിലെ രണ്ടാമത്തെ മത്സരത്തില്‍ സ്വന്തം പേരില്‍ കുറിച്ചു. 37 പന്തില്‍ നിന്ന് 11 ഫോറും ആറ് സിക്സറുമടക്കം 102 റണ്‍സെടുത്താണ് അഫ്രീദി വേഗതയേറിയ സെഞ്ചുറിക്ക് ഉടമയായത്. പിന്നീട് ഈ വര്‍ഷം ജനുവരി ഒന്നിന് ന്യൂസിലാന്റിന്റെ കോറി ആന്‍ഡേഴ്സനാണ് 36 പന്തില്‍ നിന്ന് സെഞ്ചുറി നേടി ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 2011 ലോകകപ്പ് മത്സരത്തില്‍ പാക് ടീമിനെ നയിച്ചത് അഫ്രീദിയായിരുന്നു. 389 ഏകദിനങ്ങളില്‍ പാക്കിസ്ഥാന് വേണ്ടി കളിച്ച അഫ്രീദി 6 സെഞ്ചുറിയും 38 അര്‍ദ്ധസെഞ്ചുറിയുമടക്കം 7870 റണ്‍സും 391 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: