ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിലെ പനയറക്കുന്ന് കോളനിയില്‍ നടപ്പിലാക്കുന്ന സ്വയംപര്യാപ്തഗ്രാമം പദ്ധതിയില്‍ ഭരണ ഇടപെടലിലൂടെ വന്‍അഴിമതി നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നു.
എസ്സി ജില്ലാ ഓഫീസില്‍നിന്നും ലഭിച്ച പട്ടികജാതിവികസനം, സ്വയംപര്യാപ്ത ഗ്രാമം, പനയറകുന്ന് കോളനിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വിവരാവകാശപ്രകാരമുള്ള മറുപടിയിലാണ് അഴിമതിയെ സംബന്ധിച്ചവിവരങ്ങള്‍ വ്യക്തമായിരിക്കുന്നത്. ഒരു കോടിരൂപയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോളനിയുടെ വികസന പ്രവര്‍ത്തനത്തിനായി അനുവദിച്ചത്. അതില്‍ ആറു പദ്ധതികള്‍ക്ക് അടങ്കല്‍ തുകയായി 76 ലക്ഷംരൂപ നീക്കിവച്ചിരുന്നു.
ഇതില്‍ മൂന്നു പദ്ധതികള്‍ നടപ്പിലാക്കിയപ്പോള്‍ തന്നെ 54 ലക്ഷം രൂപയാണ് ചെലവായത്. അടങ്കല്‍ തുക അനുവദിക്കാതിരിക്കെ കാളവയല്‍ ഏലാ റോഡിനായി 34 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പട്ടികജാതിക്കാരുടെ 51 വീടുകള്‍ക്ക് മെയിന്റനന്‍സിനായി 9 ലക്ഷം രൂപ ചെലവാക്കി. 500 സ്ക്വയര്‍ മീറ്ററില്‍ താഴെയുള്ള അംഗന്‍വാടി കെട്ടിടം പണിയുവാന്‍ നാലു ലക്ഷം രൂപയാണ് പൊടിച്ചത്. ഇത്തരത്തില്‍ ധൂര്‍ത്ത് നടന്നത് ഭരണക്കാരുടെ സഹായത്തോടെയാണ് എന്നുള്ളത് വ്യക്തമായിരിക്കെ പ്രദേശവാസികളാണ് വിവരാവകാശനിയമം പ്രകാരം അഴിമതി സംബന്ധിച്ച വിവരങ്ങല്‍ പുറത്തുകൊണ്ടുവന്നത്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് നല്കിയ കരാര്‍ അവര്‍ മറിച്ചുകൊടുക്കുകയായിരുന്നു. വികസനപദ്ധതിക്കായി അനുവദിക്കുന്ന ഫണ്ടുകള്‍ ധൂര്‍ത്തടിക്കുകയോ വകമാറ്റുകയോ ചെയ്യുമ്പോള്‍ ഇവിടങ്ങളില്‍ വികസനം അപ്രാപ്യമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: