കൊച്ചി: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിരുത്തവാദിത്തപരമായ നടപടിയില്‍ പ്രതിഷേധിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനസേവശിശുഭവനും അന്തേവാസിയായ ദുര്ഗ്ഗദേവിയും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 18 വയസുകാരി ദുര്‍ഗ്ഗാദേവി ഒന്നാം കക്ഷിയായും, ജനസേവ ശിശുഭവന് രണ്ടാം കക്ഷിയുമായാണ് കേസ് നല്‍കിയിരിക്കുന്നത്.
കൊല്ലം നിലമേല്‍ സ്വദേശിയായ ജയന് ശാരീരികവും മാനസികമായി ദുര്‍ഗ്ഗാ ദേവിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ആരോപണം. ഇതിന് കാരണക്കാരായത് എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയാണെന്ന് കാണിച്ചാണ് ഹര്‍ജി സമര്പ്പിച്ചിരിക്കുന്നെതെന്ന് ജനസേവ ശിശുഭവന് ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്മയെന്ന അവകാശ വാദവുമായെത്തിയ തമിഴ്നാട് സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീയോടും അവരുടെ കാമുകനുമൊപ്പം ദുര്‍ഗ്ഗ ദേവിയെ അയക്കുകയായാരുന്നു. ലക്ഷ്മി എന്ന യുവതി കുട്ടിയുടെ അമ്മയാണെന്ന് തെളിയിക്കാന്‍ കമ്മറ്റിയ്ക്ക് കഴിഞ്ഞിട്ടില്ല.
ദുര്‍ഗ്ഗാദേവി പോലും അമ്മയാണെന്ന് വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ കുട്ടിയെ അവരോടൊപ്പം അയക്കുകയായിരുന്നു. ആറു വര്‍ഷക്കാലം ഇവരോടൊപ്പം താമസിച്ച ദുര്‍ഗ്ഗാദേവിയ്ക്ക് ഒട്ടേറെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതായും തന്റെ ജീവിതം നശിച്ചതായും ജനസേവ ലീഗല്‍ അഡൈ്വസര്‍ അഡ്വ.ബി.എസ് സ്വാതികുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
എറണാകുളം വടുതലയില്‍ നിന്നുമാണ് ദുര്‍ഗ്ഗാദേവിയെ ജനസേവ ശിശുഭവന് രക്ഷപ്പെടുത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ ജനസേവ ശിശുഭവന് മുഖ്യരക്ഷാധികാരി ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്, ചെയര്മാന് ജോസ് മാവേലി, വൈസ് ചെയര്മാന് ക്യാപ്റ്റന്‍ എസ്.കെ നായര്‍, പ്രസിഡന്റ് ഡോ.എം.പി.തോമസ്, സെക്രട്ടറി ഇന്ദിര ശബരീനാഥ്, ദുര്‍ഗ്ഗാദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: