കൊച്ചി: കോഴി- താറാവ് കര്‍ഷകരെ തൊഴില്‍ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിനും പക്ഷിപ്പനി ബാധയില്‍ ഭീതിവേണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുമായി കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സൗജന്യ താറാവ് കോഴി ഭക്ഷ്യമേള സംഘടിപ്പിച്ചു. കേരള മൃഗസംരക്ഷണ വകുപ്പും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷനും കേരള ഐക്യ താറാവ് കര്‍ഷക സംഘവും സംയുക്തമായി സംഘടിപ്പിച്ച മേള മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു.
പൗള്‍ട്രി മേഖലയെ തകര്‍ക്കാന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. പൗള്‍ട്രി വികസന കോര്പ്പറേഷന് ചെയര്മാന് കെ പത്മകുമാര്‍ അധ്യക്ഷനായി. കോര്പ്പറേഷന് എം ഡി ഡോ. നൗഷാദ് അലി, കേരള ഐക്യ താറാവ് കര്‍ഷക സംഘം പ്രസിഡന്റ് അഡ്വ. രാജശേഖരന്, പൗള്‍ട്രി ഫാര്‍മേര്‍ഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
ജയില്‍ ചപ്പാത്തി, താറാവ് റോസ്റ്റ്, കോഴി പൊരിച്ചത്, കോഴിയുടെയും താറാവിന്റെയും മുട്ട പുഴുങ്ങിയത്, മുട്ട ഓംലെറ്റ് എന്നീ വിഭങ്ങള്‍ 20കൗണ്ടറിലായി സംഘാടകര്‍ ഒരുക്കിയിരുന്നു. മേളയ്ക്കായി 1000 കുട്ടനാടന്‍ താറാവിന്റെ ഇറച്ചിയും 2000കിലോ കോഴി ഇറച്ചിയും ഉപയോഗിച്ചു. 7000ത്തില്‍ അധികം ആളുകള്‍ സൗജന്യ ഭക്ഷ്യമേളയില്‍ വിഭവങ്ങള്‍ രുചിക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: