പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് അക്രമം നടന്നത് തണ്ടര്‍ബോള്‍ട്ടിന്റെ മൂക്കിന് താഴെ. തിരച്ചിലിനെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘം ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 300 മീറ്ററകലെ ഉണ്ടായിരുന്നു. പാലക്കാട് നഗരത്തില്‍ ആ്രകമണമുണ്ടായത് ടൗണ്‍ സൗത്ത് പോലീസ് സറ്റേഷനില്‍ നിന്ന് കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ അകലെയും.
‘ജല്‍ ജമീന്‍ ജംഗിള്‍’ എന്ന മുദ്രാവാക്യമാണ് മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്നത്. വെള്ളത്തിനും മണ്ണിനും വനത്തിനും മേല്‍ ജനകീയ അധികാരം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. വിവിധ മാഫിയകള്‍ ഈ മേഖലകള്‍ സ്വന്തമാക്കുന്നത് തദ്ദേശീയരെ ആട്ടിപ്പുറത്താക്കിയിട്ടാണ് എന്ന് മാവോയിസ്റ്റുകള്‍ പറയുന്നു.
ബ്ലേഡ് മാഫിയ ഗ്രാമീണ-വന മേഖല കയ്യടക്കുമ്പോള്‍ പോലീസും ഭരണവര്‍ഗവും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ അണിനിരന്നാല്‍ മാത്രമേ ചെറുത്തു നില്‍ക്കാനാവൂ. അതിനായി മാവോയിസ്റ്റ് സേനയില്‍ അണിനിരക്കണം എന്നാണ് മാവോയിസ്റ്റുകളുടെ പ്രസ്താവന. വനത്തില്‍ മാവോയി്സ്റ്റുകളെ കണ്ടെന്ന് നേരത്തേ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വനം ഉദ്യോഗസ്ഥരുമായി മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടില്ലെന്നായിരുന്നു വിശ്വാസം. തണ്ടര്‍ ബോള്‍ട്ടിന് പ്രവര്‍ത്തിക്കാന്‍ വനം ഉദ്യോഗസ്ഥര്‍ വഴികാട്ടുന്നു എന്നതാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ കാരണമെന്നാണ് പുതിയ നിഗമനം.
അട്ടപ്പാടി വനത്തില്‍ പലയിടത്തും മാവോയിസ്റ്റ് ഒളിത്താവളങ്ങള്‍ ഉണ്ടെന്ന് പോലീസ് കരുതുന്നു. ഇവിടേക്ക് പതിവ് പരിശോധനക്ക് പോകാന്‍ പോലും വനം ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്ന സ്ഥിതി ഉണ്ടാക്കലാണ് വനം ഓഫീസുകള്‍ ആക്രമിക്കുന്നതിന്റെ ലക്ഷ്യമെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: