ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷ്വവാറില് സൈനിക സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിന് മാസങ്ങള്‍ക്ക് മുമ്പേ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്.
പാക്ക് ചാനലായ ജിയോ ന്യൂസ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്കിയ മുന്നറിയിപ്പ് സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിയമന്ത്രാലയങ്ങള്ക്കും അയച്ചുകൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈനികരുടെ മക്കളെ പരമാവധി കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക സ്കൂളിനെതിരേ താലിബാന് ആക്രമണം നടത്തിയത്. ഡിസംബര്‍ 16ന് നടന്ന ആക്രമണത്തില്‍ 140 കുട്ടികളാണ് മരിച്ചത്. നിരവധി പേര് പരിക്കേറ്റ് ഇപ്പോഴും ചികിത്സയയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: