ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതിയും ലഷ്കര്‍ നേതാവുമായ ഹാഫിസ് സയ്ദിനെ സാഹിബ് എന്നു പരാമര്‍ശിക്കുന്ന കത്ത് ഐക്യരാഷ്ട്ര സഭ പിന്‍വലിച്ചു .
ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഹാഫിസ് സയ്ദിനുള്ള വിശേഷണം യു എന്‍ പിന്‍വലിച്ചത്.
ഐക്യരാഷ്ട്ര സഭ സുരക്ഷാ സമതിയിലാണ് സെയ്ദിനെ സാഹിബ് എന്ന വിശേഷിപ്പിച്ചത്. സുരക്ഷാ സമിതി ഡിസംബര്‍17 ന് ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി അധ്യക്ഷന്‍ ഗ്യാരി ക്യൂലാനാണ് സെയ്ദിനെ ഹാഫിസ് സെയ്ദ് സാഹിബ് എന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. 26/11മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സെയ്ദ്.
നിരോധിത തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തോയിബയെക്കുറിച്ച് സംസാരിക്കുന്ന വേളയിലാണ് ഗ്യാരി, സെയ്ദിന മികച്ച വിശേഷണം നല്‍കിയത്. 2008 ല്‍ തന്നെ ജമാത്ത് ഉദ് ധവയെ തീവ്രവാദ സംഘടനയായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു.
ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി 2008ല്‍ പാസ്സാക്കിയ 1267 പ്രമേയ പ്രകാരം സെയ്ദിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധിത സംഘടനകള്‍ക്ക് കീഴില്‍ വരുന്ന വ്യക്തികളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും, സാമ്പത്തിക സഹായം നല്‍കുന്നത് നിരോധിക്കുന്നതിനും രാജ്യവംവിട്ട് പോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെടുകയും ശുപാര്‍ശ ചെയ്യുന്നതാണ് ഈ പ്രമേയം.
അമേരിക്കയും ജമാത്ത് ഉദ് ധവയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് മില്ല്യണ്‍ ഡോളറാണ് സെയ്ദിന്റെ തലയ്ക്ക് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: