കൊച്ചി: വിശ്വഹിന്ദുപരിഷത്ത് സുവര്‍ണജയന്തി മഹോത്സവത്തിന്റെ ഭാഗമായി സേവാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ”സേവാകുംഭ് കുടുംബസംഗമം” ആലുവ ചീരക്കട ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു.
വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ ജസ്റ്റിസ് എം.രാമചന്ദ്രന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ അഖിലഭാരത സഹസേവാ പ്രമുഖ് ഡോ.മധുക്കര്റാവു ദീക്ഷിത്, ഹിന്ദുസമൂഹത്തിലെ പിന്നോക്കം നില്ക്കുന്ന ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്തി സാമാജിക സമഭാവന സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിശ്വഹിന്ദുപരിഷത്ത് കഴിഞ്ഞ അന്പതുവര്ഷമായി പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞു.
വനവാസിമേഖലയിലും മറ്റുപിന്നോക്ക പ്രദേശങ്ങളിലും ഇതിനായി കൂടുതല്‍ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഇത്തരം 58122 സേവാ കേന്ദ്രങ്ങളും 104 വനവാസി വിദ്യാര്‍ത്ഥി ഹോസ്റ്റലുകളും 50ല്‍ പരം ബാലബാലികാശ്രമങ്ങളും 43000 ഏകല്വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. ഇത്തരം സേവാകേന്ദ്രങ്ങള്‍ സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒരുലക്ഷമായി ഉയര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്.ബലരാമന്, ജനറല്‍ സെക്രട്ടറി വി.മോഹനന്, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍.വെങ്കിടേശ്വരന്, കെ.പി.നാരായണന്, ഡോ.മല്ലിക, എം.സി.വല്സന്, പി.എസ്.പദ്മനാഭന്, പി.പി.രാധാകൃഷ്ണന്, നാരായണനുണ്ണി, ശശി തുരുത്ത്, രാജേഷ് പുറയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിശ്വഹിന്ദു പരിഷത്ത് സേവാവിഭാഗ് ”സേവാകുംഭ് കുടുംബസംഗമം” ആലുവ ചീരക്കട ഭഗവതീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ ജസ്റ്റിസ് എം.രാമചന്ദ്രന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: