ആലപ്പുഴ: ആലപ്പുഴയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ നേതാക്കളെ കടുത്ത ഭാഷയില്‍ ശാസിച്ച് സിപിഎം സെക്രട്ടറി പിണറായി വിജയന്.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍, വിഷയത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ പിണറായി ഇരുപക്ഷത്തെയും വിമര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്ന ജില്ലയില്‍ വിഭാഗീയത അനുവദിക്കാനാവില്ലെന്നും പ്രശ്നങ്ങളുണെ്ടങ്കില് സംസ്ഥാനസമ്മേളനത്തിനു ശേഷം പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിഭാഗീയത അതിരുവിടരുത്. ജനങ്ങളില്‍ അവമതിപ്പുണ്ടക്കുന്ന തരത്തിലുള്ള നടപടികള്‍ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പിണറായി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: