ഗുവാഹത്തി: ബോഡോ ഭീകരരുമായി ഒരു വിധത്തിലുള്ള ചര്‍ച്ചയ്ക്കും തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്.
തുടര്‍ച്ചയായി ആക്രമണം നടത്തികൊണ്ടിരിക്കുന്ന ബോഡോ ഭീകരര്‍ ക്രിമിനല്‍ നിയമത്തിലൂടെ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അസമില്‍ ബോഡോ ഭീകരര്‍ ആദിവാസികള്‍ക്കു നേരെ നടത്തിയ ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപക്ഷേ സമാധാന ചര്‍ച്ചകള്‍ക്കായി തീവ്രവാദികള്‍ തയാറായാല്‍പ്പോലും കേന്ദ്രം അതിനു തയ്യാറാവില്ല.
ആക്രമണം നടത്തുന്ന പ്രദേശത്ത് പോലീസും, അര്‍ധ സൈനികരും, സൈന്യവും ക്യാമ്പു ചെയ്യുന്നുണ്ട്. ആക്രമണം ഇനിയും ഉണ്ടാകുന്നതു തടയാന്‍ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ട്. ആക്രമണ സാധ്യതകളെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കാന്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വേണ്ട നിര്‍ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ ബോഡോ ഭീകരര്‍ ആദിവാസികള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. പലരും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: