ബീജിംഗ്: എബോള രോഗത്തിനുള്ള പ്രതിരോധ മരുന്ന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി ചൈനയുടെ പ്രതിരോധ വക്താവ് യാംഗ് യൂജിന്‍ അറിയിച്ചു. അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഇത് ഡിസംബറിലാണ് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയത്.
എബോള പടര്‍ന്നിരിക്കുന്ന ലൈബീരിയ, സിയറ ലിയോണ എന്നിവിടങ്ങളിലേയ്ക്ക് 300 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ചൈന അറിയിച്ചു. എബോള വൈറസ് ബാധയേറ്റ് വിവിധ രാജ്യങ്ങളിലായി ഇതിനോടകം ഏഴായിരം പേര് മരിച്ചതായാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 16,169 പേര് ചികിത്സയില്‍ ഉണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: